കോലാലംപൂരില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് വിമാനങ്ങളിലായി തിരിച്ചെത്തിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കോലാലംപുർ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വിശാഖപട്ടണത്തും ഡൽഹിയിലുമായാണ് ഇവരെ എത്തിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളികളടക്കമുള്ളവർ കുടുങ്ങിയത്.

യാത്രാവിലക്കിനെ തുടർന്ന് കുടുങ്ങി കിടന്നവരെ രണ്ട് വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. 185 വിദ്യാർത്ഥികളെയാണ് ആദ്യം വിശാഖപട്ടണത്ത് എത്തിച്ചത്. മലയാളികളടക്കമുള്ള 240 യാത്രക്കാരെ ഡൽഹിയിലേക്ക് രാത്രി 10.40-ഓടെ മറ്റൊരു എയർ ഏഷ്യാ വിമാനത്തിൽ എത്തിച്ചു.

28 ദിവസം സ്വന്തം വീടുകളിൽ ഇവർ നിരീക്ഷണത്തിൽ കഴിയണം. ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കമ്പോഡിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ കോലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയത്. 36 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ഇവർക്ക് കോലാലംപൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി