ജമ്മു കശ്മീരിൽ പാകിസ്ഥാൻ സൈനികന്റെ ശവകുടീരം പുനഃസ്ഥാപിച്ച്‌ ഇന്ത്യൻ സൈന്യം

ജമ്മു കശ്മീരിലെ നൗഗാം സെക്ടറിൽ ഉള്ള പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ ശവകുടീരം പുനഃസ്ഥാപിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് ശവകുടീരത്തിലെ ലിഖിതത്തിന്റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘മേജർ മുഹമ്മദ് ഷബീർ ഖാൻ, സിത്താർ-ഇ-ജുറത്തിന്റെ സ്മരണയ്ക്കായി, വീരചരമം വരിച്ചത് 05 മെയ് 1972, 1630 എച്ച്, 9സിഖിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു’.

ഇന്ത്യൻ സൈന്യത്തിന്റെ പാരമ്പര്യവും ധാർമ്മികതയും അനുസരിച്ച് ചിനാർ കോർപ്സ് പാകിസ്ഥാൻ സൈന്യത്തിലെ മേജർ മുഹമ്മദ് ഷബീർ ഖാൻ, സിത്താർ-ഇ-ജുറത്തിന്റെ തകർന്നുപോയ ശവകുടീരം പുനഃസ്ഥാപിച്ചു. 1972 മെയ് 05- ന് നൗഗം സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് മുന്നിലുള്ള ഒരു സ്ഥലത്ത് വെച്ച് അദ്ദേഹം ദൗത്യത്തിനിടെ കൊല്ലപ്പെടുകയായിരുന്നു,” ചിനാർ കോർപ്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

“വീണു പോയ ഒരു സൈനികൻ, അദ്ദേഹം ഏത് രാജ്യക്കാരനായാലും, മരണാനന്തര ബഹുമതി അർഹിക്കുന്നു. ഇന്ത്യൻ സൈന്യം ഈ വിശ്വാസത്തിനൊപ്പം നിൽക്കുന്നു. ലോകത്തിന് മുന്നിൽ ഇതാണ് ഇന്ത്യൻ സൈന്യം,” കരസേന കൂട്ടിച്ചേർത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍