സാമ്പത്തിക സഹായം കൊണ്ട് അതിജീവിക്കുന്ന പാകിസ്ഥാന് കടം കിട്ടാതിരിക്കാനുള്ള ശ്രമവുമായി ഇന്ത്യ; ഞെരുങ്ങിയ പാക് സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ അടുത്ത സ്‌ട്രൈക്ക്; ഐഎംഎഫിനോട് കടം കൊടുക്കരുതെന്ന് ഇന്ത്യ

സൈനിക തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന് കടുത്ത സാമ്പത്തിക പ്രഹരമേല്‍പ്പിക്കാന്‍ ഉറപ്പിച്ച് ഇന്ത്യ. ഐഎംഎഫ് സഹായങ്ങള്‍ പാകിസ്താന് നല്‍കുന്നത് തടയാനുള്ള നീക്കം ഇന്ത്യ തുടങ്ങി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) വാഷിംഗ്ടണില്‍ യോഗം ചേരാനിരിക്കെയാണ് പാകിസ്ഥാന് ഇനി സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്. സാമ്പത്തിക സഹായം വാങ്ങി അതിജീവിക്കുന്ന പാകിസ്ഥാന്‍ ഈ പണമെല്ലാം എങ്ങനെയാണ് ഭീകരരെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഇന്ത്യ ആഗോള സംവിധാനത്തിന്‍ മുന്നില്‍ അറിയിക്കുന്നത്.

പാകിസ്ഥാന്‍ ഐഎംഎഫിന്റെ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് വായ്പ ആവശ്യപ്പെട്ടത്. 10,000 കോടിയുടെ വായ്പയാണ് പാകിസ്ഥാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. പാകിസ്താന് 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ കൂടിയാണ് ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫ് സഹായം റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാന്‍ തീരുമാനിച്ചതോടെ ഞെരുക്കപ്പെട്ട സമ്പദ് വ്യവസ്ഥ പാകിസ്ഥാന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയുടെ നിര്‍ണായക നീക്കം ഐഎംഎഫ് ഫണ്ട് പാകിസ്ഥാന് കിട്ടുന്നത് എതിര്‍ക്കുക മാത്രമല്ല ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാനെ കൊണ്ടുവരാനും ഇന്ത്യ നീക്കം ആരംഭിച്ചു. കള്ളപ്പണം, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.സൈനിക നടപടിക്ക് പിന്നാലെ പാകിസ്താന് സാമ്പത്തികമായും ശ്കതമായ പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.  പാകിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥ, ഒരു നീണ്ട സൈനിക സംഘട്ടനത്തിന് അനുയോജ്യമല്ലെന്നതും പാകിസ്ഥാനെ പിന്നോട്ടടിക്കുന്നുണ്ട്.

ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താനാണ് ഐഎംഎഫ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്താന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കും. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നതിന്റെ തെളിവായി ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാനാം മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാര ചടങ്ങില്‍ പാക് സേന പങ്കെടുത്തതും ഭീകരരുടെ മൃതദേഹത്തില്‍ പാക് പതാക പുതപ്പിച്ച ചിത്രങ്ങളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പുറത്തുവിട്ടിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി