'ഇന്ത്യയ്ക്ക് പിതാവില്ല' ഗാന്ധിയുടെ ജന്മദിനത്തിൽ വിവാദത്തിന് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്

മഹാത്മാഗാന്ധിയെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെയും കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ബുധനാഴ്ച, ശാസ്ത്രിയുടെ 120-ാം ജന്മദിനത്തിൽ റണാവത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു, എന്നാൽ രാഷ്ട്രപിതാവെന്ന നിലയിൽ ഗാന്ധിയുടെ പ്രാധാന്യത്തെ കുറച്ചുകാണുകയും ചെയ്തു.

“ദേശ് കേ പിതാ നഹി, ദേശ് കേ തോ ലാൽ ഹോതേ ഹേ. ധന്യേ ഹേ ഭാരത് മാ കേ യേ ലാൽ (‘രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് മക്കളുണ്ട്. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ ഭാഗ്യവാന്മാർ)” റണാവത്ത് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ചു. തുടർന്നുള്ള പോസ്റ്റിൽ, ഇന്ത്യയിലെ ശുചിത്വത്തിനായുള്ള ഗാന്ധിയുടെ പ്രവർത്തനങ്ങൾ തുടരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവർ പ്രശംസിച്ചു. ഇത് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റിൻ്റെ വിമർശനത്തിന് കാരണമായിട്ടുണ്ട്, ഗാന്ധിയെക്കുറിച്ചുള്ള റണാവത്തിൻ്റെ പരാമർശം അനുചിതമാണെന്ന് അവർ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എംപി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവും ശാസ്ത്രി ജിയും തമ്മിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തനോട് നരേന്ദ്ര മോദി പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുമോ?രാജ്യത്തിന് രാഷ്ട്രപിതാവും, മക്കളും, രക്തസാക്ഷികാലുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു.”എക്‌സിൽ ഒരു പോസ്റ്റിൽ ശ്രീനേറ്റ് പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയയും റണാവത്തിൻ്റെ പുതിയ പരാമർശങ്ങളെ വിമർശിച്ചു. “ഗാന്ധിജിയുടെ 155-ാം ജന്മവാർഷികത്തിൽ കങ്കണ റണാവത്ത് നടത്തിയ പരാമർശങ്ങളെ ഞാൻ അപലപിക്കുന്നു. തൻ്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തിൽ, അവർ വിവാദ പ്രസ്താവനകൾ നടത്തുന്ന ശീലം വളർത്തിയെടുത്തിട്ടുണ്ട്.” സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാലിയ പറഞ്ഞു. “രാഷ്ട്രീയം അവളുടെ മേഖലയല്ല. രാഷ്ട്രീയം ഗൗരവമുള്ള കാര്യമാണ്. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണം. അവളുടെ വിവാദ പരാമർശങ്ങൾ പാർട്ടിക്ക് പ്രശ്‌നമുണ്ടാക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പി എം.പിയായ കങ്കണ, കർഷക സമരങ്ങളെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങളുടെ പേരിൽ മാർച്ചിൽ തിരിച്ചടി നേരിട്ടിരുന്നു. അടുത്തിടെ, 2021-ൽ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചതിന് അവർ വിമർശനം നേരിട്ടു. ആ സമയത്ത്, പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഒരു “ബംഗ്ലാദേശ് തരത്തിലുള്ള സാഹചര്യം” സൃഷ്ടിക്കുകയാണെന്ന് അവകാശപ്പെട്ടു. “മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുകയാണെന്നും ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും” അവർ അവകാശപ്പെട്ടു. ഒരു കലാകാരി എന്ന നിലയിൽ മാത്രമല്ല, ബിജെപി അംഗം എന്ന നിലയിലും തൻ്റെ ഉത്തരവാദിത്തങ്ങൾ ഓർക്കേണ്ടതുണ്ടെന്ന് പ്രസ്താവിച്ച റണാവത്ത് പിന്നീട് തൻ്റെ പ്രസ്താവനകൾ പിൻവലിച്ചു. മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയയും അവരുടെ സമീപകാല പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി