മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു. ഒരാളെ മര്‍ദ്ദിച്ച് അവശനാക്കി. 20 ഓളം പേരടങ്ങുന്ന ഗോസംരക്ഷണ സംഘമാണ് വീട്ടിലെത്തി ആദിവാസികളെ ആക്രമിച്ചത്. ധന്‍ഷ ഇനാവതി, സമ്പത്ത് വതി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറ് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

രണ്ട് ആദിവാസികള്‍ മരിച്ചു. 15-20 പേരടങ്ങുന്ന ഒരു സംഘം ഇരകളുടെ വീട്ടില്‍ പോയി പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരും ആശുത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് കെ മര്‍വി പറഞ്ഞു. സിയോനി പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ആദിവാസികളുടെ വീട് സന്ദര്‍ശിച്ചു

പൊലീസ് സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏകദേശം 12 കിലോയോളം ഇറച്ചി മരണപ്പെട്ടവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ പ്രതിഷേധിച്ചു. ഉന്നതതല അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെലവില്‍ പരിക്കേറ്റയാളുടെ ചികിത്സയ്ക്ക് ക്രമീകരണം ചെയ്യണം. സംഭവവുമായി ബജ്റംഗ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആദിവാസികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശിലാണെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”