മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു. ഒരാളെ മര്‍ദ്ദിച്ച് അവശനാക്കി. 20 ഓളം പേരടങ്ങുന്ന ഗോസംരക്ഷണ സംഘമാണ് വീട്ടിലെത്തി ആദിവാസികളെ ആക്രമിച്ചത്. ധന്‍ഷ ഇനാവതി, സമ്പത്ത് വതി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറ് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

രണ്ട് ആദിവാസികള്‍ മരിച്ചു. 15-20 പേരടങ്ങുന്ന ഒരു സംഘം ഇരകളുടെ വീട്ടില്‍ പോയി പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരും ആശുത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് കെ മര്‍വി പറഞ്ഞു. സിയോനി പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ആദിവാസികളുടെ വീട് സന്ദര്‍ശിച്ചു

പൊലീസ് സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏകദേശം 12 കിലോയോളം ഇറച്ചി മരണപ്പെട്ടവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ പ്രതിഷേധിച്ചു. ഉന്നതതല അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെലവില്‍ പരിക്കേറ്റയാളുടെ ചികിത്സയ്ക്ക് ക്രമീകരണം ചെയ്യണം. സംഭവവുമായി ബജ്റംഗ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആദിവാസികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശിലാണെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

Latest Stories

എംഡിഎംഎയുമായി പിടിയിലായത് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍