മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു. ഒരാളെ മര്‍ദ്ദിച്ച് അവശനാക്കി. 20 ഓളം പേരടങ്ങുന്ന ഗോസംരക്ഷണ സംഘമാണ് വീട്ടിലെത്തി ആദിവാസികളെ ആക്രമിച്ചത്. ധന്‍ഷ ഇനാവതി, സമ്പത്ത് വതി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറ് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

രണ്ട് ആദിവാസികള്‍ മരിച്ചു. 15-20 പേരടങ്ങുന്ന ഒരു സംഘം ഇരകളുടെ വീട്ടില്‍ പോയി പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരും ആശുത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് കെ മര്‍വി പറഞ്ഞു. സിയോനി പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ആദിവാസികളുടെ വീട് സന്ദര്‍ശിച്ചു

പൊലീസ് സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏകദേശം 12 കിലോയോളം ഇറച്ചി മരണപ്പെട്ടവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ പ്രതിഷേധിച്ചു. ഉന്നതതല അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെലവില്‍ പരിക്കേറ്റയാളുടെ ചികിത്സയ്ക്ക് ക്രമീകരണം ചെയ്യണം. സംഭവവുമായി ബജ്റംഗ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആദിവാസികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശിലാണെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം