ഡൽഹിയിൽ ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി മെട്രോ സ്റ്റേഷനിൽ തള്ളി വ്യവസായി

തെക്കൻ ഡൽഹിയിലെ സരോജിനി നഗറിൽ സെക്‌സ് ബ്ലാക്ക് മെയിൽ വീഡിയോയുടെ പേരിൽ ജീവനക്കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് തുണി വ്യവസായി അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച വ്യവസായിയുടെ അനന്തരവൻ ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിലായതായി പൊലീസ് ഓഫീസർ ഗൗരവ് ശർമ്മ പറഞ്ഞു.

22 കാരനായ ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ട്രോളി ബാഗിനുള്ളിൽ സൂക്ഷിച്ച ശേഷം പ്രതികൾ ദക്ഷിണ ഡൽഹിയിലെ പ്രശസ്തമായ മാർക്കറ്റിന് സമീപമുള്ള സരോജിനി നഗറിലെ മെട്രോ സ്റ്റേഷന് പുറത്ത് ഉപേക്ഷിച്ചു.

രണ്ട് കുട്ടികളുള്ള 36 കാരനായ ബിസിനസുകാരനുമായി ജീവനക്കാരൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു, ജീവനക്കാരൻ ഇതിന്റെ വീഡിയോ റെക്കോർഡുചെയ്‌ത് ബിസിനസുകാരനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ജീവനക്കാരൻ ബിസിനസുകാരനെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കൊലപാതക പദ്ധതി ആവിഷ്‌കരിച്ച്, ബിസിനസുകാരൻ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന തന്റെ അനന്തരവനെ ജനുവരി 28 ന് ഡൽഹിയിലേക്ക് വിളിക്കുകയും സരോജിനി നഗറിൽ നിന്ന് 3 കിലോമീറ്റർ അകലെ തെക്കൻ ഡൽഹിയിലെ യൂസഫ് സരായിലെ ഗസ്റ്റ്ഹൗസിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും ചെയ്തു.

പ്രതികൾ വലിയ ട്രോളി ബാഗും ചുമന്ന് കൊണ്ട് പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു. ജോലിക്കെന്ന് പറഞ്ഞ് പ്രതികൾ ജീവനക്കാരനെ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു, അവിടെയെത്തിയപ്പോൾ, അവർ ജീവനക്കാരനെ കീഴടക്കി, ഗസ്റ്റ്ഹൗസിന്റെ ബാൽക്കണിയിൽ നിന്ന് മുറിച്ച തുണി ഉണക്കാനിടുന്ന കയർ കൊണ്ട് കെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം ട്രോളി ബാഗിൽ കയറ്റി ടാക്‌സിയിൽ സരോജിനി നഗർ മെട്രോ സ്‌റ്റേഷനിൽ എത്തിച്ച് അവിടെ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ദാരുണമായ കൊലപാതകത്തിന് ശേഷം, വ്യവസായി തന്റെ ജീവനക്കാരന്റെ ഷൂസ്, ജാക്കറ്റ്, തൊപ്പി, വാലറ്റ് എന്നിവ എടുത്ത് പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലെ മറ്റൊരു മെട്രോ സ്റ്റേഷന് സമീപം വലിച്ചെറിഞ്ഞു. മരിച്ച ജീവനക്കാരന്റെ മൊബൈൽ ഫോൺ പ്രതിയായ അനന്തരവൻ യുപിയിലെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. തോണ്ടിമുതലിൽ ചിലത് കണ്ടെടുത്തതായും കൂടുതൽ തെളിവുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി