ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തെ ഗേറ്റ് അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം ശക്തം; ഐ.ഐ.ടി അധികൃതരുടേത് കടുത്ത ജാതിവെറിയെന്ന് ആരോപണം

ചെന്നൈയില്‍ ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഐഐടി മദ്രാസ് ക്യാമ്പസിന്റെ ഗേറ്റ് അടച്ച് പൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദിദ്രാവിഡ സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന വേളാച്ചേരിയിലെ ഭാഗത്തേയ്ക്കുള്ള ഗെയിറ്റാണ് ഐഐടി അധികൃതര്‍ അടച്ചത്.സുരക്ഷാഭീഷണി മൂലമാണ് ഗേറ്റ് അടച്ചത് എന്നാണ് ഐഐടി ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി നല്‍കിയ വിശദീകരണം.അക്രമികളുടെ ശല്യമുണ്ടെന്നും നിരോധിത വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നുണ്ടെന്നുമെല്ലാമാണ് തീരുമാനത്തിന് കാരണമായി ഐഐടി ഡയറക്ടര്‍ പറയുന്നത്. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ കടുത്ത ജാതിവെറിയാണ് എന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി തോല്‍ തിരുമാളവന്‍ എംപി ഐഐടിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത് ആദിദ്രാവിഡരുടെ ഉപജീവനം തടസ്സപ്പെടുത്തുന്നതും വ്യക്തമായ ജാതിവിവേചന പ്രശ്‌നവുമാണ് എന്ന് തിരുവമാളവന്‍ ചൂണ്ടിക്കാട്ടി.

638 ഏക്കര്‍ ക്യാമ്പസ്സിനെ വേളാച്ചേരിയുമായി ബന്ധിപ്പിക്കുന്ന കൃഷ്ണ ഗേറ്റ് ആണ്  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് ഐ.ഐ.ടി മദ്രാസിലെ കൃഷ്ണ ഗേറ്റ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഐഐടി അധികൃതരും വേളാച്ചേരിയിലെ ആദിദ്രാവിഡരുടെ മുന്‍ഗാമികളും തമ്മില്‍ 60 വര്‍ഷം മുമ്പുണ്ടാക്കിയ കരാറിന്റെ ലംഘനമാണിത് എന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദിദ്രാവിഡരുടെ ഭൂമിയാണ് ഐഐടി കാമ്പസ്സിനായി ഏറ്റെടുത്തത്.

വേളാച്ചേരി, തരമണി, കനാഗം എന്നിവടങ്ങളിലെ സമുദായ നേതാക്കള്‍ അന്നത്തെ മുഖ്യമന്ത്രി കെ കാമരാജുമായി ധാരണയിലെത്തിയ ശേഷമാണ് ഐഐടിക്കായി സ്ഥലം വിട്ടുകൊടുത്തത്. ഭൂമി വിട്ടുകൊടുത്തതിന് പകരമായി ഐഐടി ക്യാമ്പസിലൂടെ ആദിദ്രാവിഡ കുടുംബങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദവും കുറേപേര്‍ക്ക് തൊഴിലും നല്‍കി. വേളാച്ചേരി ഗേറ്റാണ് ഇപ്പോള്‍ അടച്ചത്. തരമണി ഗേറ്റിന് സമീപം കൂടുതലായും താമസിക്കുന്നത് ബ്രാഹ്മണരും ഇതര പിന്നോക്ക സമുദായങ്ങളുമാണ്. ഇവിടെ അധികൃതരെ സംബന്ധിച്ച് സുരക്ഷാഭീഷണികളില്ല. അനാവശ്യക്കാര്‍ എന്ന ഐഐടി ഡയറക്ടറുടെ വിശേഷണം തങ്ങളെ മുറിപ്പടുത്തുകയും അപമാനിക്കുകയും ചെയ്തതായി ഐഐടി ജീവനക്കാരനായ കെ രാജേന്ദ്രന്‍ ഹഫിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

കൃഷ്ണ ഗേറ്റിന് സമീപത്ത് നിന്ന് മാരിജുവാന വിറ്റിരുന്ന ചിലരെ പിടികൂടിയതായി പൊലീസ് പറയുന്നു. അതേസമയം ഇത് ഏതെങ്കിലും പ്രത്യേക സമുദായക്കാര്‍ ചെയ്യുന്ന കാര്യവുമല്ലെന്നും തരമണി ഗേറ്റിന് സമീപവും ഇതേ പ്രശ്‌നമുണ്ടെന്നും അസി.പൊലീസ് കമ്മീഷണര്‍ പി കെ രവി പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ