ഐ.ഐ.ടി ബിരുദദാന ചടങ്ങ്: വിദ്യാര്‍ത്ഥികള്‍ എത്തിയത് പരമ്പരാഗത വേഷത്തില്‍

തിങ്കളാഴ്ച നടന്ന ഐ.ഐ.ടി മദ്രാസിലെ 56-ാമത് ബിരുദദാന ചടങ്ങില്‍ പരമ്പരാഗത വേഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. സര്‍വകലാശാല ബിരുദദാന ചടങ്ങുകളില്‍ സാധാരണയായി അണിയാറുള്ള നീളന്‍ ഗൗണും തൊപ്പിയും ഒഴിവാക്കാന്‍ ഐഐടി അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പാരമ്പര്യരീതിയിലുള്ള വസ്ത്രമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

വെള്ള നിറത്തിലുള്ളതോ ക്രീം നിറത്തിലുളള ഷര്‍ട്ടുകളിലോ അല്ലെങ്കില്‍ സമാനമായ നിറമുള്ള ധോത്തികളോ പൈജാമകളോ പാന്റുകളോ ഉള്ള ചെറിയ കുര്‍ത്തകളോ ധരിച്ച്  വരാനാണ് പുരുഷന്മാരായ ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, ഗവേഷണ പണ്ഡിതന്മാര്‍ എന്നിവരോട്  നിര്‍ദ്ദേശിച്ചത്. വനിതാ വിദ്യാര്‍ത്ഥികളോടും ഗവേഷകരോടും ഒരേ നിറങ്ങളിലുള്ള സല്‍വാര്‍ കമീസ് അല്ലെങ്കില്‍ സാരി ധരിക്കാനും പറഞ്ഞു.

ഇതുകൂടാതെ പരമ്പരാഗത രീതിയിലുള്ള അംഗവസ്ത്രം എന്ന് അറിയപ്പെടുന്ന ഷോളും അണിയാനും വിദ്യാര്‍ത്ഥികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. 350 രൂപയോളം വരുന്ന ഇത് ഇന്‍സ്റ്റിറ്റ്യൂട്ട്  തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരുന്നു. മെയ് മാസത്തില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി തമിഴ്നാട് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മേളന പ്രസംഗം നടത്തിയപ്പോള്‍ സമാനമായ വേഷമാണ് ധരിച്ചത്. സെനറ്റിലെ അംഗങ്ങളും മുഖ്യാതിഥികളും വെളുത്ത വസ്ത്രങ്ങളിലായിരുന്നു എത്തിച്ചേര്‍ന്നത്.

വസ്ത്രധാരണ മാറ്റത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായത്. ചില ബിരുദധാരികള്‍ ഈ മാറ്റത്തില്‍ സന്തുഷ്ടരായിരുന്നു.””എനിക്ക് ഇന്ത്യന്‍ വസ്ത്രധാരണം വളരെ ഇഷ്ടമാണ്. എന്റെ ബി ടെക് സമ്മേളനത്തിനായി പാശ്ചാത്യ വസ്ത്രം ധരിച്ച എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു,”” ആന്ധ്രയില്‍ നിന്നുള്ള  എം ടെക് വിദ്യാര്‍ത്ഥി എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം, എന്നാല്‍ നീളന്‍ ഗൗണും തൊപ്പിയും അണിയണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും കേന്ദ്രസര്‍ക്കാരിനെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെയൊരു മാറ്റം അധികൃതര്‍ വരുത്തിയതെന്നും കേരളത്തില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നയത്തെ അനുകൂലിച്ചാണ് വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ബിരുദദാന ചടങ്ങ് പോലെയുള്ള പ്രത്യേക പരിപാടികളില്‍ കൈത്തറി വസ്ത്രം ഉപയോഗിക്കാന്‍ യുജിസി ജൂണില്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം റൂര്‍ക്കി, ബോംബെ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഐഐടികളില്‍ ബിരുദദാന ചടങ്ങില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് പകരം ഇന്ത്യന്‍ വസ്ത്രം ധരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ