'അന്ന് ഒബിസി സംവരണ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ 10 കൊല്ലം മുമ്പേ വനിത സംവരണ ബില്ല് നിയമം ആകുമായിരുന്നു'; 100 ശതമാനം ഖേദമുണ്ടെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതില്‍ 100 ശതമാനം ഖേദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒബിസി വിഭാഗത്തില്‍നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം എന്ന ആവശ്യം അന്ന് അംഗീകരിച്ചിരുന്നെങ്കില്‍ നിയമം 10 വര്‍ഷം മുന്‍പുതന്നെ പ്രാബല്യത്തില്‍ വരുമായിരുന്നെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. യുപിഎ ഭരണ കാലയളവില്‍ ഒബിസി സംവരണം നടപ്പാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ബില്‍ നടപ്പാക്കുന്നതിന് മുന്‍പ് ആയി ജാതി അടിസ്ഥാനമാക്കി സെന്‍സസ് നടപ്പാക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുക്കും. കേന്ദ്ര സര്‍ക്കാര്‍ വനിതാ ബില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. പക്ഷേ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഇത് നടപ്പിലാക്കാന്‍ ചിലപ്പോള്‍ പത്ത് വര്‍ഷം സമയമെടുത്തേക്കാമെന്നും ചിലപ്പോള്‍ നടപ്പിലാകാതെ പോകാമെന്നും രാഹുല്‍ പറഞ്ഞു. വനിതാ ബില്ല് കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണെന്നും ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതുവഴി ശ്രമമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും കഴിയുമ്പോള്‍ ഏറെ വര്‍ഷങ്ങളെടുക്കും. ഉടന്‍ തന്നെ നടപ്പാക്കാന്‍ കഴിയുന്നതാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭരണസംവിധാനത്തില്‍ ഒബിസി വിഭാഗത്തിന്റെ സാന്നിധ്യം കുറവാണ്. ഒബിസിക്കാര്‍ എത്രയുണ്ടെന്ന് പ്രധാനമന്ത്രി അടുത്ത പ്രസംഗത്തില്‍ വെളിപ്പെടുത്തണം. ഒബിസി എംപിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ട് കാര്യമില്ല. നിയമനിര്‍മ്മാണത്തില്‍ അവര്‍ക്ക് എത്ര പങ്കുണ്ടെന്ന് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി