'ഭരണഘടന തിരുത്താന്‍ ഇനി ആരെങ്കിലും വന്നാല്‍ അവരെ ഞങ്ങള്‍ മാറ്റും' ഹെഗ്‌ഡേക്കെതിരെ രാംദാസ് അതാവലെ

ഇന്ത്യന്‍ ഭരണഘടന തിരുത്തണമെന്ന് പറഞ്ഞ് വിവാദത്തിലാവുകയും തുടര്‍ന്ന് ലോക് സഭയില്‍ മാപ്പ് പറയുകയും ചെയ്ത കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ് വരുന്നവരെ തങ്ങള്‍ മാറ്റിയെടുക്കുമെന്നായിരുന്നു രാംദാസ് വ്യക്തമാക്കിയത്.

“പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധപുസ്തകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനക്കെതിരായ പ്രസ്താവന നടത്തിയാല്‍ അവർക്കെതിരെ ബി.ജെ.പി തന്നെ നടപടിയെടുക്കും. ഇന്ത്യന്‍ ഭരണഘടന തിരുത്തുക എന്നത് സാധ്യമായ കാര്യമല്ല. അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടാവില്ല. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ തങ്ങള്‍ മാറ്റിയെടുക്കും” പൂനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ രാംദാസ് അതാവലെ പറഞ്ഞു.

മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പരിപാടിയിലാണ് ഹെഗ്‌ഡേ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ഹെഗ്‌ഡേയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. പിന്നീട് താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ഭരണഘടനയാണ് പരമോന്നതമെന്നും വ്യക്തമാക്കി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം