"ഞാനായിരുന്നു ജഡ്ജിയെങ്കിൽ, അയോദ്ധ്യയിലെ സ്ഥലം സൗജന്യ വിദ്യാഭ്യാസത്തിനും ചികിത്സക്കും നൽകിയേനെ": തസ്ലിമ നസ്രിൻ

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയിലെ തർക്ക ഭൂമിയെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ അന്തിമവിധിയിൽ പ്രതികരണവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിൻ. താനായിരുന്നു ജഡ്ജിയെങ്കിൽ തർക്ക ഭൂമി സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഒരു വിദ്യാലയത്തിനും, അഞ്ചേക്കർ സ്ഥലം സൗജന്യ ചികിത്സക്കായുള്ള ഒരു ആശുപത്രി പണിയാനും നൽകിയേനെ എന്നാണ് തസ്ലിമ നസ്രിൻ തന്റെ ട്വിറ്ററിൽ കുറിച്ചത്.

ഞാൻ ഒരു ജഡ്ജിയായിരുന്നെങ്കിൽ, വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ ഒരു ആധുനിക സയൻസ് സ്കൂൾ പണിയുന്നതിനായി ഞാൻ അയോദ്ധ്യയിലെ 2.77 ഏക്കർ സ്ഥലം സർക്കാരിന് നൽകുമായിരുന്നു. രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ഒരു ആധുനിക ആശുപത്രി പണിയുന്നതിനായി 5 ഏക്കർ സ്ഥലവും ഞാൻ സർക്കാരിന് നൽകുമായിരുന്നു, തസ്ലിമ നസ്രിൻ ട്വിറ്ററിൽ പറഞ്ഞു.

ഇന്നലെ വന്ന ചരിത്രപ്രധാനമായ വിധിയിൽ അയോദ്ധ്യയിലെ തർക്ക പ്രദേശമയ 2.77 ഏക്കർ ഹിന്ദു കക്ഷികൾക്ക് ക്ഷേത്രം പണിയാൻ നല്കണമെന്നും മുസ്‌ളീം കക്ഷിക്ക്‌ അയോദ്ധ്യയിൽ തന്നെ മറ്റൊരിടത്ത് 5 ഏക്കർ സ്ഥലം പള്ളിപണിയാൻ അനുവദിക്കണമെന്നുമാണ് സുപ്രീം കോടതി വിധിച്ചത്.

ജന്മനാടായ ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപെട്ട് ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്ന തസ്ലിമ നസ്രിന്റെ കുറിപ്പിനെതിരെ നിരവധിപേർ വിമർശനവും ഉന്നയിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ