ഒരേ നമ്പറുള്ള ഐ കാർഡുകൾ; മമത ബാനർജിയുടെ ആരോപണത്തിൽ സത്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

അപാകത തുറന്നുകാട്ടി നാല് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം വോട്ടർമാർക്ക് ഒരേ നമ്പറുള്ള ഫോട്ടോ ഐ-കാർഡുകൾ ഉണ്ടെന്ന മമത ബാനർജിയുടെ ആരോപണത്തിലെ സത്യാവസ്ഥ സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, ഇത് വ്യാജ വോട്ടിംഗിന് സാധ്യത സൃഷ്ടിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

“… ചില വോട്ടർമാരുടെ EPIC (ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ്) നമ്പറുകൾ ഒരുപോലെയായിരിക്കാം, എന്നാൽ ഒരേ EPIC നമ്പറുള്ള വോട്ടർമാർക്ക് ജനസംഖ്യാ വിശദാംശങ്ങൾ, നിയമസഭാ മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവയുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വ്യത്യസ്തമായിരിക്കും.” കമ്മീഷൻ ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

“EPIC നമ്പർ പരിഗണിക്കാതെ തന്നെ, ഏതൊരു വോട്ടർക്കും അവരുടെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ അവരുടെ നിയുക്ത പോളിംഗ് സ്റ്റേഷനിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. അവർ വോട്ടർ പട്ടികയിൽ പേരുള്ള സ്ഥലത്താണ് വോട്ട് ചെയ്യുക. മറ്റെവിടെയും ചെയ്യുക സാധ്യമല്ല.” കമ്മീഷൻ കൂട്ടിച്ചേർത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി