ഞാൻ പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല, ദയവായി എന്നെ ടാഗ്ചെയ്യല്ലേ: ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പകരം വാർത്തകളിൽ തന്നെ ടാഗ് ചെയ്യുന്നത് നിർത്തണമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ അമരീന്ദർ സിംഗ് മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.

“പ്രിയ മാധ്യമപ്രവർത്തകരേ, ഞാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ അമരീന്ദർ സിംഗ് ആണ്, പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ,” ഇന്ത്യയുടെ ഗോൾകീപ്പർ തന്റെ ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇന്ത്യയുടെ ഗോൾകീപ്പറുടെ അഭ്യർത്ഥന ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കളിക്ക് ആശംസകൾ നേരുകയും ചെയ്തു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജിയും പഞ്ചാബ് രാഷ്ട്രീയത്തിൽ ഇതിനെത്തുടർന്നുണ്ടായ ചലനങ്ങളും വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തലക്കെട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ നാടകം രാഷ്ട്രീയവുമായി വിദൂരബന്ധം പോലുമില്ലാത്ത ഒരു വ്യക്തിയെ അലട്ടുന്നതായാണ് ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നത്.

ട്വിറ്ററിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും പഞ്ചാബ് രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ മുൻ പഞ്ചാബ് മുഖ്യമന്ത്രിക്കുപകരം ആളുകൾ തന്നെ ടാഗുചെയ്യുന്നുവെന്നും ഗോൾകീപ്പർ അമരീന്ദർ ചൂണ്ടിക്കാട്ടി.

മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് @capt_amarinder എന്ന പേരിലും ഗോൾകീപ്പർ അമരീന്ദറിന്റെ ട്വിറ്റർ ഹാൻഡിൽ @Amrinder_1 എന്നുമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക