ഞാൻ പഞ്ചാബ് മുൻ മുഖ്യമന്ത്രിയല്ല, ദയവായി എന്നെ ടാഗ്ചെയ്യല്ലേ: ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പകരം വാർത്തകളിൽ തന്നെ ടാഗ് ചെയ്യുന്നത് നിർത്തണമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ അമരീന്ദർ സിംഗ് മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.

“പ്രിയ മാധ്യമപ്രവർത്തകരേ, ഞാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ അമരീന്ദർ സിംഗ് ആണ്, പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ,” ഇന്ത്യയുടെ ഗോൾകീപ്പർ തന്റെ ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ഇന്ത്യയുടെ ഗോൾകീപ്പറുടെ അഭ്യർത്ഥന ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കളിക്ക് ആശംസകൾ നേരുകയും ചെയ്തു.

മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജിയും പഞ്ചാബ് രാഷ്ട്രീയത്തിൽ ഇതിനെത്തുടർന്നുണ്ടായ ചലനങ്ങളും വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തലക്കെട്ടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പഞ്ചാബിലെ നിലവിലെ രാഷ്ട്രീയ നാടകം രാഷ്ട്രീയവുമായി വിദൂരബന്ധം പോലുമില്ലാത്ത ഒരു വ്യക്തിയെ അലട്ടുന്നതായാണ് ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗിന്റെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നത്.

ട്വിറ്ററിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും പഞ്ചാബ് രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ മുൻ പഞ്ചാബ് മുഖ്യമന്ത്രിക്കുപകരം ആളുകൾ തന്നെ ടാഗുചെയ്യുന്നുവെന്നും ഗോൾകീപ്പർ അമരീന്ദർ ചൂണ്ടിക്കാട്ടി.

മുൻ പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് @capt_amarinder എന്ന പേരിലും ഗോൾകീപ്പർ അമരീന്ദറിന്റെ ട്വിറ്റർ ഹാൻഡിൽ @Amrinder_1 എന്നുമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ