ദളിത് യുവതിയെ വിവാഹം കഴിച്ചു, യുവാവിന്റെ കുടുംബത്തിന് സമൂഹ വിലക്ക്

കര്‍ണ്ണാടക ചിക്കമംഗളൂരില്‍ ദളിത് യുവതിയെ വിവാഹം കഴിച്ചയുവാവിന്റെ കുടുംബത്തിന് സമൂഹ വിലക്ക്. ലിംഗദഹള്ളിക്ക് സമീപം സഹ്യാദ്രിപുരയില്‍ താമസിക്കുന്ന സോമശേഖര്‍ എന്നയാളുടെ കുടുംബത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പാര്‍ സമുദായത്തിലെ സോമശേഖര്‍ അതേ ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമുദായ നേതാക്കള്‍ കുടുംബത്തെ വിലക്കിയത്.

വിവാഹത്തിന് ശേഷം ദമ്പതികള്‍ ജോലി സംബന്ധമായി ബെംഗളൂരുവിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ തിരികെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. ഇതോടെ ഗ്രാമത്തിലെ സവര്‍ണ നേതാക്കള്‍ കുടുംബത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയുകയും, കുടുംബാംഗങ്ങളില്‍ നിന്ന് പൂജാദ്രവ്യങ്ങള്‍ സ്വീകരിക്കരുതെന്ന് പുരോഹിതനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇവരുടെ കുടുംബത്തോട് സംസാരിച്ചാല്‍ 5,000 രൂപ പിഴ ചുമത്തുമെന്ന് മറ്റ് കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീടിന്റെ പറമ്പുകള്‍ക്ക് ചുറ്റും വേലികള്‍ സ്ഥാപിച്ചു. ഗ്രാമോത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സോമശേഖറിന്റെ കുടുംബാംഗങ്ങളെ വിലക്കിയിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് സോമശേഖറും ബജ്റംഗ്ദള്‍ നേതാവ് തുടുക്കൂര്‍ മഞ്ജുവും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.ആര്‍ രൂപയെ കണ്ട് പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട് നീതി തങ്ങളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സോമശേഖര്‍ ആവശ്യപ്പെട്ടു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ