അമ്മയെ കൊന്ന് മുറിയിലിട്ട് പൂട്ടി, ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി സിനിമ കണ്ടു, ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങി കഴിച്ചു!

യുപി ലക്‌നൗവില്‍ പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിന് അമ്മയെ പതിനാറുകാരന്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതി സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി സിനിമ കണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു മുറിയില്‍ അമ്മയുടെ മൃതദേഹവും മറ്റൊരു മുറിയില്‍ പത്തുവയസ്സുള്ള സഹോദരിയെ പൂട്ടിയിട്ടതിനു ശേഷമായിരുന്നു ഇത്.

സിനിമ കാണുന്നതിനിടയില്‍ പ്രതി ഭക്ഷണവും ഓണ്‍ലൈന്‍ വഴി വരുത്തിച്ച് കഴിച്ചു. ഇതിനിടെ കൂട്ടുകാര്‍ അമ്മയെ തിരക്കിയെങ്കിലും ബന്ധുവിന്റെ വീട്ടില്‍ പോയെന്നായിരുന്നു പ്രതി മറുപടി നല്‍കിയതെന്ന് പൊലീസ് വിശദീകരിച്ചു.

ഞായറാഴ്ച്ചയാണ് സംഭവം. പഠനവും ഊണുറക്കവും ഉപേക്ഷിച്ച് പബ്ജി കളിച്ചിരുന്ന മകനെ അമ്മ ശാസിച്ചപ്പോഴാണ് പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് അമ്മയെ വെടിവച്ചത്. തലയ്ക്കാണ് വെടിയേറ്റത്. ഉടന്‍ മരിക്കുകയും ചെയ്തു.

രണ്ടു ദിവസം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ഒഴിവാക്കാന്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചു. കുറ്റകൃത്യം പുറത്തുപറയാതിരിക്കാന്‍ സഹോദരിയെ ഭീഷണിപ്പെടുത്തി. സൈനികനായ പിതാവ് ബംഗാളിലാണ് സേവനം അനുഷ്ഠിക്കുന്നത്. അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പിതാവിനോട് കള്ളങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി.

ഒടുവില്‍ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്ക് വന്ന വ്യക്തി അമ്മയെ കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. പൊലീസിനോടും ഇതേ കഥ പറഞ്ഞെങ്കിലും അന്വേഷണത്തില്‍ സത്യം പുറത്തുവരികയായിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി