'ഡല്‍ഹിയെ വിഷമയമാക്കുന്ന ഹരിയാന'; ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ആയുധമാകുന്ന യമുന

ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയെ ചൊല്ലിയുള്ള ഹരിയാന- ഡല്‍ഹി തര്‍ക്കം വീണ്ടും തിരഞ്ഞെടുപ്പ് ആയുധമാകുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ യമുനയുടെ പേരില്‍ ലക്ഷ്യംവെയ്ക്കുമ്പോള്‍ ഡല്‍ഹിയിലത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വലിയ ചര്‍ച്ചയാവുകയാണ്. യമുന നദിയെ വിഷമയമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപണമാണ് ഹരിയാനയിലെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെതിരെ ആപ്പിന്റെ ആക്ഷേപം.

യമുന നദിയില്‍ വിഷം കലര്‍ത്തുന്ന ബിജെപിയിലെ ഹരിയാന സര്‍ക്കാര്‍ എന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ഏറ്റുപിടിച്ചു. ഒരു പടി കൂടി കടന്ന് ഹരിയാനയുടെ നടപടികളെ ‘ജല ഭീകരത’ എന്ന് വിശേഷിപ്പിക്കാനും ഡല്‍ഹി മുഖ്യമന്ത്രി മടിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഹരിയാന സര്‍ക്കാര്‍ യമുന നദിയെ കൊല്ലുകയാണെന്ന് അതിഷി പറയുന്നു. ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ഹരിയാന സര്‍ക്കാര്‍ യമുന നദിയെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഹരിയാനയില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യവും കലര്‍ന്നതിനാല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന യമുന വിഷലിപ്തമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നു. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നത് ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ മലിനീകരണതോതിനെ കുറിച്ചോ യമുന നദി മലിനമാക്കപ്പെടുന്നതിനെ കുറിച്ചോ പറയാതെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി കെജ്രിവാളിനോട് തങ്ങളേയും ഹരിയാനയേയും അപമാനിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുണ്ട്. താന്‍ ജനിച്ച നാടിനെ കെജ്രിവാള്‍ അപമാനിച്ചുവെന്നും ഹരിയാനയിലെ ജനങ്ങള്‍ യമുനയെ പുണ്യനദിയായി കണക്കാക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നുവെന്നുമാണ് ഹരിയാന മുഖ്യമന്ത്രിയുടെ യമുനയിലെ മലിനീകരണത്തെ കുറിച്ചുള്ള മറുപടി. യമുനയെ പുണ്യ നദിയായി കാണുന്നവര്‍ എങ്ങനെയാണ് ആ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതെന്ന ചോദ്യവും ബിജെപി മുഖ്യമന്ത്രിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യമുന നദിയിലെ ജലവുമായി ബന്ധപ്പെട്ടുണ്ടായ 1993ലെ തര്‍ക്കം വീണ്ടും സജീവമാകുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ