'ഡല്‍ഹിയെ വിഷമയമാക്കുന്ന ഹരിയാന'; ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ആയുധമാകുന്ന യമുന

ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയെ ചൊല്ലിയുള്ള ഹരിയാന- ഡല്‍ഹി തര്‍ക്കം വീണ്ടും തിരഞ്ഞെടുപ്പ് ആയുധമാകുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ യമുനയുടെ പേരില്‍ ലക്ഷ്യംവെയ്ക്കുമ്പോള്‍ ഡല്‍ഹിയിലത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വലിയ ചര്‍ച്ചയാവുകയാണ്. യമുന നദിയെ വിഷമയമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപണമാണ് ഹരിയാനയിലെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെതിരെ ആപ്പിന്റെ ആക്ഷേപം.

യമുന നദിയില്‍ വിഷം കലര്‍ത്തുന്ന ബിജെപിയിലെ ഹരിയാന സര്‍ക്കാര്‍ എന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ഏറ്റുപിടിച്ചു. ഒരു പടി കൂടി കടന്ന് ഹരിയാനയുടെ നടപടികളെ ‘ജല ഭീകരത’ എന്ന് വിശേഷിപ്പിക്കാനും ഡല്‍ഹി മുഖ്യമന്ത്രി മടിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഹരിയാന സര്‍ക്കാര്‍ യമുന നദിയെ കൊല്ലുകയാണെന്ന് അതിഷി പറയുന്നു. ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ഹരിയാന സര്‍ക്കാര്‍ യമുന നദിയെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഹരിയാനയില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യവും കലര്‍ന്നതിനാല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന യമുന വിഷലിപ്തമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നു. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നത് ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ മലിനീകരണതോതിനെ കുറിച്ചോ യമുന നദി മലിനമാക്കപ്പെടുന്നതിനെ കുറിച്ചോ പറയാതെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി കെജ്രിവാളിനോട് തങ്ങളേയും ഹരിയാനയേയും അപമാനിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുണ്ട്. താന്‍ ജനിച്ച നാടിനെ കെജ്രിവാള്‍ അപമാനിച്ചുവെന്നും ഹരിയാനയിലെ ജനങ്ങള്‍ യമുനയെ പുണ്യനദിയായി കണക്കാക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നുവെന്നുമാണ് ഹരിയാന മുഖ്യമന്ത്രിയുടെ യമുനയിലെ മലിനീകരണത്തെ കുറിച്ചുള്ള മറുപടി. യമുനയെ പുണ്യ നദിയായി കാണുന്നവര്‍ എങ്ങനെയാണ് ആ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതെന്ന ചോദ്യവും ബിജെപി മുഖ്യമന്ത്രിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യമുന നദിയിലെ ജലവുമായി ബന്ധപ്പെട്ടുണ്ടായ 1993ലെ തര്‍ക്കം വീണ്ടും സജീവമാകുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍