'ഡല്‍ഹിയെ വിഷമയമാക്കുന്ന ഹരിയാന'; ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും ആയുധമാകുന്ന യമുന

ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യമുന നദിയെ ചൊല്ലിയുള്ള ഹരിയാന- ഡല്‍ഹി തര്‍ക്കം വീണ്ടും തിരഞ്ഞെടുപ്പ് ആയുധമാകുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ യമുനയുടെ പേരില്‍ ലക്ഷ്യംവെയ്ക്കുമ്പോള്‍ ഡല്‍ഹിയിലത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ വലിയ ചര്‍ച്ചയാവുകയാണ്. യമുന നദിയെ വിഷമയമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നാരോപണമാണ് ഹരിയാനയിലെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെതിരെ ആപ്പിന്റെ ആക്ഷേപം.

യമുന നദിയില്‍ വിഷം കലര്‍ത്തുന്ന ബിജെപിയിലെ ഹരിയാന സര്‍ക്കാര്‍ എന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും ഏറ്റുപിടിച്ചു. ഒരു പടി കൂടി കടന്ന് ഹരിയാനയുടെ നടപടികളെ ‘ജല ഭീകരത’ എന്ന് വിശേഷിപ്പിക്കാനും ഡല്‍ഹി മുഖ്യമന്ത്രി മടിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ഹരിയാന സര്‍ക്കാര്‍ യമുന നദിയെ കൊല്ലുകയാണെന്ന് അതിഷി പറയുന്നു. ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) സിഇഒയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ഹരിയാന സര്‍ക്കാര്‍ യമുന നദിയെ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറയുന്നത്. ഹരിയാനയില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യവും കലര്‍ന്നതിനാല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്ന യമുന വിഷലിപ്തമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നു. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നത് ഭയപ്പെടുത്തുന്നതാണ്.

എന്നാല്‍ മലിനീകരണതോതിനെ കുറിച്ചോ യമുന നദി മലിനമാക്കപ്പെടുന്നതിനെ കുറിച്ചോ പറയാതെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി കെജ്രിവാളിനോട് തങ്ങളേയും ഹരിയാനയേയും അപമാനിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നുണ്ട്. താന്‍ ജനിച്ച നാടിനെ കെജ്രിവാള്‍ അപമാനിച്ചുവെന്നും ഹരിയാനയിലെ ജനങ്ങള്‍ യമുനയെ പുണ്യനദിയായി കണക്കാക്കുകയും അതിനെ ആരാധിക്കുകയും ചെയ്യുന്നുവെന്നുമാണ് ഹരിയാന മുഖ്യമന്ത്രിയുടെ യമുനയിലെ മലിനീകരണത്തെ കുറിച്ചുള്ള മറുപടി. യമുനയെ പുണ്യ നദിയായി കാണുന്നവര്‍ എങ്ങനെയാണ് ആ വെള്ളത്തില്‍ വിഷം കലര്‍ത്തുന്നതെന്ന ചോദ്യവും ബിജെപി മുഖ്യമന്ത്രിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യമുന നദിയിലെ ജലവുമായി ബന്ധപ്പെട്ടുണ്ടായ 1993ലെ തര്‍ക്കം വീണ്ടും സജീവമാകുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും