ഫാക്ടറികളില്‍ രാത്രി ജോലിക്ക് സ്ത്രീകള്‍; സൗജന്യ ബസ് യാത്ര; നാലു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധി; കര്‍ണാടയില്‍ പുതു നയം

കര്‍ണാടകയിലെ കൂടുതല്‍ മേഖലകളില്‍ കൂടി സ്ത്രീകള്‍ക്ക് രാത്രി ജോലിക്ക് അവസരമൊരുക്കി സര്‍ക്കാര്‍. ഫാക്ടറികളില്‍ സ്ത്രീകള്‍ക്ക് രാത്രി ജോലിക്ക് അവസരമൊരുക്കുന്ന നിയമഭേദഗതി നിയമസഭ പാസാക്കി. തുടര്‍ച്ചയായി 4 ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം അവധി നല്‍കണമെന്നും ബില്ലിലുണ്ട്.

ജോലിക്കുപോകുന്ന സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സ്ത്രീകള്‍ക്കുള്ള ആദരമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിനി സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കും. ഓരോ താലൂക്കിലും ഇത്തരത്തില്‍ അഞ്ച് ബസുകളെങ്കിലും ഇറക്കും. ഇവ സ്‌കൂള്‍ തുറക്കുന്ന സമയങ്ങളിലാണ് ഓടുക. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുന്നെും അദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനാണ് രാത്രി ജോലിക്ക് കൂടി അവസരമൊരുക്കുന്നതെന്ന് മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യ അവസരം നിയമം ഉറപ്പ് വരുത്തുന്നുണ്ട്. 2020ല്‍ സ്ത്രീകള്‍ക്ക് ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കഫെ, തിയറ്ററുകള്‍ എന്നിവിടങ്ങളിലും രാത്രി ജോലിക്ക് അനുമതി നല്‍കിയിരുന്നു. ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍