രാജ്യത്തെ ജി.ഡി.പിയിൽ വർദ്ധന; രണ്ടാം പാദത്തിൽ ജി.ഡി.പി 8.4 ശതമാനമായി

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി‍ഡിപി) 8.4 ശതമായി ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) 2021-22 സാമ്പത്തിക വർഷത്തെ ജൂലൈ – സെപ്റ്റംബർ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. മുൻവർഷം ഇതേ കാലയളവിൽ ജിഡിപിയിൽ 7.4 ശതമാനം ഇടിവാണ് ഉണ്ടായതെങ്കിൽ ഇക്കുറി 8.4 ശതമാനം വർധിച്ചു.

അതേസമയം, ഈ സമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1 ശതമാനമായിരുന്നു ജിഡിപി നിരക്കിലെ വളർച്ച രേഖപ്പെടുത്തിയിരുന്നത്. 2020-21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 32.97 ലക്ഷം കോടിയായിരുന്ന ജിഡിപി ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ അവസാനിച്ച പാദവാർഷികത്തിൽ 35.73 കോടിയായി ഉയർന്നു.

ഖനന മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായിരിക്കുന്നത്. 15.4 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിർമാണ മേഖല (7.5%), വ്യവസായ ഉത്പാദനം (5.5%), വൈദ്യുതി (8.9%), കാർഷിക മേഖല (4.5%) തുടങ്ങിയവയും സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി.

നേരത്തെ, വിപണി വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്, രണ്ടാം പാദത്തിൽ 8.1 ശതമാനം വളർച്ച നേടുമെന്നായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനും മുകളിൽ 8.45 ശതമാനം നിരക്കിലാണ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്