മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാല് വയസ്സുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉമരിയിലാണ് 200 അടിയിലധികം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണത്. 16 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തിരുന്നു. കുട്ടിയെ ഉടനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബദര്‍ചാദ് ഗ്രാമത്തിലെ ഗൗരവ് ദുബെ എന്ന് കുട്ടിയാണ് മരിച്ചത്.

ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാല്‍ വഴുതി കുട്ടി കുഴല്‍ക്കിണരിലേക്ക് വീഴുകയായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. ഇതിന് പിന്നാലെ പ്രാദേശിക ഭരണകൂടത്തെയും, പൊലീസിനെയും വിവരം അറിയിച്ചു. ജില്ലാ കളക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ ഉള്‍പ്പടെ സ്ഥലത്തെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ വാരണാസിയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. കുട്ടിയെ ശ്വസിക്കാന്‍ സഹായിക്കുന്നതിനായി കുഴല്‍ക്കിണറിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്യുന്നുണ്ടായിരുന്നു. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. ജബല്‍പൂരില്‍ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ ഡോക്ടര്‍മാര്‍ കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പുറത്തെടുക്കുന്നതിനും എട്ട് മണിക്കൂര്‍ മുമ്പേ മരണം സംഭവിച്ചിരുന്നു. മുങ്ങിമരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തതായി ഉമരിയ കളക്ടര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും രക്ഷാപ്രവര്‍ത്തരും കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ