വിദേശ വിനിമയ ചട്ടം ലംഘിച്ചു; ഫ്ളിപ്‌കാർട്ടിന് ആയിരം കോടി രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഇ കോമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​  150 കോടി അമേരിക്കൻ ഡോള‌ർ പിഴയിടാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് ഏകദേശം ആയിരം കോടി ഇന്ത്യൻ രൂപക്കു മുകളിൽ വരും. ഇത് സംബന്ധിച്ച് എൻഫാഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് ഫ്ലിപ്കാർട്ടിന് നോട്ടീസ് അയച്ചു. 10,600കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ്​ അയച്ചത്​.

ഓൺലൈൻ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ലിപ്‌കാ‌ർട്ടും ആമസോണും വർഷങ്ങളായി വിദേശനിക്ഷേപങ്ങൾ സംബന്ധിച്ച ഇന്ത്യൻ നിയമങ്ങൾ മറികടക്കുന്നതിന് നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർ‌ന്ന് കുറെക്കാലമായി ഇ.ഡി അന്വേഷണത്തിലായിരുന്നു.

2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.

മറ്റൊരു വിദേശ വെബ്സൈറ്റായ ഡബ്ളിയു എസ് റീട്ടെയിലുമായി ചേർ‌ന്ന് തങ്ങളുടെ സാധനങ്ങൾ അവരുടെ സൈറ്റ് വഴി വിറ്റുവെന്ന വിവരം ലഭിച്ചതിനെ തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലിപ്കാർട്ട് തിരിമറി കണ്ടെത്തുന്നതെന്ന് ഇ ഡിയിലെ ഒരു ഉദ്യോഗസ്ഥൻ മാദ്ധ്യമപ്രവർ‌ത്തകരോട് പറഞ്ഞു. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇ ഡി അധികൃതർ പുറത്തു വിട്ടിട്ടില്ല.

 കഴിഞ്ഞ മാസം തുടക്കത്തിൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥർ ഫ്ളിപ്‌കാർട്ടിന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി