യു.പി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് തന്ത്രങ്ങൾ മെനയാൻ അഞ്ച് കേന്ദ്ര മന്ത്രിമാർ

അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ഉറ്റുനോക്കുന്ന ബിജെപി, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തങ്ങളുടെ മുൻനിര നേതാക്കളെ തിരഞ്ഞെടുത്തു. ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, അർജുൻ റാം മേഘ്വാൾ, അന്നപൂര്‍ണ ദേവി, ശോഭ കരന്ദ്‌ലജെ എന്നീ അഞ്ച് കേന്ദ്ര മന്ത്രിമാരെ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ചുമതലപ്പെടുത്തി. പ്രതിഷേധിക്കുന്ന കർഷകരുടെ വലിയ പ്രചാരണത്തിനിടയിൽ യു.പിയിൽ അധികാരം നിലനിർത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു, രാജ്യസഭാ എംപി സരോജ് പാണ്ഡെ എന്നിവരും നിയോഗിക്കപ്പെട്ട മറ്റ് നേതാക്കളിൽ ഉൾപ്പെടുന്നു.

യുപിയിലെ തിരഞ്ഞെടുപ്പ് മേൽനോട്ടങ്ങൾക്കായി പ്രധാന നേതാക്കളെ നിയോഗിക്കുമ്പോൾ തന്നെ മേഖല തിരിച്ച്‌ ചുമതല നൽകുന്ന കാര്യത്തിലും ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലോക്സഭാ എംപി സഞ്ജീവ് ഭാട്ടിയ പടിഞ്ഞാറൻ യുപിയുടെ മേൽനോട്ടം വഹിക്കും. ദേശീയ വൈസ് ട്രഷറർ സുധീർ ഗുപ്ത കാൺപൂരിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് മേൽനോട്ടം വഹിക്കും, അരവിന്ദ് മേനോനാണ് ഗോരഖ്പൂരിന്റെ ചുമതല.

കർഷക നേതാവ് രാകേഷ് ടികൈത് ഞായറാഴ്ച മുസാഫർനഗറിൽ പാർട്ടിക്കെതിരെ പ്രചാരണം ആരംഭിച്ചു. അടുത്ത ആറ് മാസം ബിജെപിക്കെതിരെ പ്രചാരണം തുടരുമെന്ന് പ്രകടനക്കാർ പറഞ്ഞു.

മൂന്ന് വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ ബിജെപിക്ക് കർഷകരിൽ നിന്ന് വലിയ തിരിച്ചടി നേരിട്ട പഞ്ചാബിൽ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആയിരിക്കും തിരഞ്ഞെടുപ്പ് മേൽനോട്ടം. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, മീനാക്ഷി ലേഖി, ലോക്സഭാ എംപി വിനോദ് ചൗഡ എന്നിവരും സംസ്ഥാന തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ മെനയും.

പഞ്ചാബിൽ വീണ്ടും അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം, എന്നാൽ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകളും കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയുടെ ശ്രദ്ധ സംസ്ഥാനത്തിന്റെ ഭരണത്തിൽ നിന്നും വ്യതിചലിപ്പിച്ചിട്ടുണ്ട്. അകാലിദളും അരവിന്ദ് കെജ്രിവാളിന്റെ എഎപിയും സംസ്ഥാനത്തെ മറ്റ് പ്രധാന എതിരാളികളാണ്.

ഗോവയിൽ, അയൽസംസ്ഥാനമായ മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ചുമതലക്കാരനായി തിരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും സഹമന്ത്രി ദർശന ജർദോഷിയും സഹ ചുമതലക്കാരനായിരിക്കും.

ജൂലൈയിൽ കേന്ദ്ര മന്ത്രിസഭയിൽ ചേർന്ന ഭൂപേന്ദ്ര യാദവിന് മണിപ്പൂരിന്റെ ചുമതല നൽകി. വൈവിദ്ധ്യമാർന്ന വെല്ലുവിളികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പിയിൽ പേരുകേട്ട വ്യക്തിയാണ് അദ്ദേഹം. സഹമന്ത്രി പ്രതിഭാ ഭൗമിക്കും അശോക് സിംഗാളും സഹഭാരവാഹികളാകും.

ഈ വർഷം തുടങ്ങിയതിന് ശേഷം രണ്ട് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച ഉത്തരാഖണ്ഡിൽ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ലോക്കറ്റ് ചാറ്റർജി, ആർപി സിംഗ് എന്നിവർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും