യു.പി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് തന്ത്രങ്ങൾ മെനയാൻ അഞ്ച് കേന്ദ്ര മന്ത്രിമാർ

അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ഉറ്റുനോക്കുന്ന ബിജെപി, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തങ്ങളുടെ മുൻനിര നേതാക്കളെ തിരഞ്ഞെടുത്തു. ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, അർജുൻ റാം മേഘ്വാൾ, അന്നപൂര്‍ണ ദേവി, ശോഭ കരന്ദ്‌ലജെ എന്നീ അഞ്ച് കേന്ദ്ര മന്ത്രിമാരെ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ചുമതലപ്പെടുത്തി. പ്രതിഷേധിക്കുന്ന കർഷകരുടെ വലിയ പ്രചാരണത്തിനിടയിൽ യു.പിയിൽ അധികാരം നിലനിർത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

മുൻ ഹരിയാന മന്ത്രി ക്യാപ്റ്റൻ അഭിമന്യു, രാജ്യസഭാ എംപി സരോജ് പാണ്ഡെ എന്നിവരും നിയോഗിക്കപ്പെട്ട മറ്റ് നേതാക്കളിൽ ഉൾപ്പെടുന്നു.

യുപിയിലെ തിരഞ്ഞെടുപ്പ് മേൽനോട്ടങ്ങൾക്കായി പ്രധാന നേതാക്കളെ നിയോഗിക്കുമ്പോൾ തന്നെ മേഖല തിരിച്ച്‌ ചുമതല നൽകുന്ന കാര്യത്തിലും ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ലോക്സഭാ എംപി സഞ്ജീവ് ഭാട്ടിയ പടിഞ്ഞാറൻ യുപിയുടെ മേൽനോട്ടം വഹിക്കും. ദേശീയ വൈസ് ട്രഷറർ സുധീർ ഗുപ്ത കാൺപൂരിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് മേൽനോട്ടം വഹിക്കും, അരവിന്ദ് മേനോനാണ് ഗോരഖ്പൂരിന്റെ ചുമതല.

കർഷക നേതാവ് രാകേഷ് ടികൈത് ഞായറാഴ്ച മുസാഫർനഗറിൽ പാർട്ടിക്കെതിരെ പ്രചാരണം ആരംഭിച്ചു. അടുത്ത ആറ് മാസം ബിജെപിക്കെതിരെ പ്രചാരണം തുടരുമെന്ന് പ്രകടനക്കാർ പറഞ്ഞു.

മൂന്ന് വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ ബിജെപിക്ക് കർഷകരിൽ നിന്ന് വലിയ തിരിച്ചടി നേരിട്ട പഞ്ചാബിൽ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആയിരിക്കും തിരഞ്ഞെടുപ്പ് മേൽനോട്ടം. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, മീനാക്ഷി ലേഖി, ലോക്സഭാ എംപി വിനോദ് ചൗഡ എന്നിവരും സംസ്ഥാന തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ മെനയും.

പഞ്ചാബിൽ വീണ്ടും അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം, എന്നാൽ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആവർത്തിച്ചുള്ള ഏറ്റുമുട്ടലുകളും കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയുടെ ശ്രദ്ധ സംസ്ഥാനത്തിന്റെ ഭരണത്തിൽ നിന്നും വ്യതിചലിപ്പിച്ചിട്ടുണ്ട്. അകാലിദളും അരവിന്ദ് കെജ്രിവാളിന്റെ എഎപിയും സംസ്ഥാനത്തെ മറ്റ് പ്രധാന എതിരാളികളാണ്.

ഗോവയിൽ, അയൽസംസ്ഥാനമായ മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ചുമതലക്കാരനായി തിരഞ്ഞെടുത്തു. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും സഹമന്ത്രി ദർശന ജർദോഷിയും സഹ ചുമതലക്കാരനായിരിക്കും.

ജൂലൈയിൽ കേന്ദ്ര മന്ത്രിസഭയിൽ ചേർന്ന ഭൂപേന്ദ്ര യാദവിന് മണിപ്പൂരിന്റെ ചുമതല നൽകി. വൈവിദ്ധ്യമാർന്ന വെല്ലുവിളികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പിയിൽ പേരുകേട്ട വ്യക്തിയാണ് അദ്ദേഹം. സഹമന്ത്രി പ്രതിഭാ ഭൗമിക്കും അശോക് സിംഗാളും സഹഭാരവാഹികളാകും.

ഈ വർഷം തുടങ്ങിയതിന് ശേഷം രണ്ട് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച ഉത്തരാഖണ്ഡിൽ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ലോക്കറ്റ് ചാറ്റർജി, ആർപി സിംഗ് എന്നിവർ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...