അസം- മിസോറാം അതിർത്തിയിൽ അക്രമവും വെടിവെയ്പ്പും; പരസ്പരം ആരോപണം ഉന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർ

അസം-മിസോറം അതിർത്തിയിൽ അക്രമവും വെടിവയ്പ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷില്ലോങിൽ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അക്രമ സംഭവങ്ങൾ ഉണ്ടായത്.

അക്രമത്തിന്റെ ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ തേടി, അക്രമം ഉടൻ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“നിരപരാധികളായ ദമ്പതികൾ കാച്ചാർ വഴി മിസോറാമിലേക്ക് മടങ്ങുമ്പോൾ മോഷ്ടാക്കളും ഗുണ്ടകളും ഇവരെ കൊള്ളയടിച്ചു. ഈ അക്രമപ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും?” മറ്റൊരു ട്വീറ്റിൽ സോറാംതംഗ പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട സോറാംതംഗ, കോലാസിബ് (മിസോറം) എസ്.പി ഞങ്ങളുടെ പൊലീസിനോട് പിന്മാറണമെന്നാണ് ആവശ്യപ്പെടുന്നത്, അതുവരെ ജനങ്ങൾ അധികാരികളെ കേൾക്കുകയോ അക്രമം നിർത്തുകയോ ചെയ്യില്ല എന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ എത്രയും വേഗം ഇടപെടണം,” അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയായി സോറാംതംഗ ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട ഹിമന്ത ബിശ്വ ശർമ്മ, മുഖ്യമന്ത്രിമാരുമായുള്ള അമിത് ഷായുടെ സൗഹാർദ്ദ യോഗത്തിന് ശേഷം, അസം പൊലീസിന്റെ 2 കമ്പനികൾ മിസോറാമിലെ വൈറംഗെ ഓട്ടോ റിക്ഷ സ്റ്റാൻഡിലെ സാധാരണക്കാക്ക് നേരെ ലാത്തിചാർജ് നടത്തുകയും കണ്ണുനീർവാതകം പ്രയോഗിക്കുകയും ചെയ്തു. അവർ സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ / മിസോറം പൊലീസിനെ പോലും കീഴടക്കി,” അദ്ദേഹം പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി