അസം- മിസോറാം അതിർത്തിയിൽ അക്രമവും വെടിവെയ്പ്പും; പരസ്പരം ആരോപണം ഉന്നയിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർ

അസം-മിസോറം അതിർത്തിയിൽ അക്രമവും വെടിവയ്പ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. വടക്കുകിഴക്കൻ മേഖലയിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷില്ലോങിൽ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അക്രമ സംഭവങ്ങൾ ഉണ്ടായത്.

അക്രമത്തിന്റെ ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ തേടി, അക്രമം ഉടൻ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“നിരപരാധികളായ ദമ്പതികൾ കാച്ചാർ വഴി മിസോറാമിലേക്ക് മടങ്ങുമ്പോൾ മോഷ്ടാക്കളും ഗുണ്ടകളും ഇവരെ കൊള്ളയടിച്ചു. ഈ അക്രമപ്രവർത്തനങ്ങളെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും?” മറ്റൊരു ട്വീറ്റിൽ സോറാംതംഗ പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട സോറാംതംഗ, കോലാസിബ് (മിസോറം) എസ്.പി ഞങ്ങളുടെ പൊലീസിനോട് പിന്മാറണമെന്നാണ് ആവശ്യപ്പെടുന്നത്, അതുവരെ ജനങ്ങൾ അധികാരികളെ കേൾക്കുകയോ അക്രമം നിർത്തുകയോ ചെയ്യില്ല എന്നാണ് പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ ഭരണം നടത്താനാകും? അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ എത്രയും വേഗം ഇടപെടണം,” അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയായി സോറാംതംഗ ട്വീറ്റ് ചെയ്തു: “ബഹുമാനപ്പെട്ട ഹിമന്ത ബിശ്വ ശർമ്മ, മുഖ്യമന്ത്രിമാരുമായുള്ള അമിത് ഷായുടെ സൗഹാർദ്ദ യോഗത്തിന് ശേഷം, അസം പൊലീസിന്റെ 2 കമ്പനികൾ മിസോറാമിലെ വൈറംഗെ ഓട്ടോ റിക്ഷ സ്റ്റാൻഡിലെ സാധാരണക്കാക്ക് നേരെ ലാത്തിചാർജ് നടത്തുകയും കണ്ണുനീർവാതകം പ്രയോഗിക്കുകയും ചെയ്തു. അവർ സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ / മിസോറം പൊലീസിനെ പോലും കീഴടക്കി,” അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു