രാഷ്ട്രപതി തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഫാറൂഖ് അബ്ദുള്ള

രാഷ്ട്രപതി തരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള. തന്റെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലന്നും. തന്റെ പേര് നിർദേശിച്ച മമത ബാനർജിയൊട് നന്ദി അറിയിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കളോടും ആദരവുണ്ട്. ബഹുമാനപുരസ്സരം ഇത്തരമൊരാവശ്യം താൻ നിരസിക്കുന്നതായും ഫാറുഖ് അബ്ദുള്ള വ്യക്തമാക്കി.

പൊതുരംഗത്തും സജീവരാഷ്ട്രീയത്തിലും തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ജമ്മു കശ്മീർ വജനതയ്ക്കും രാജ്യത്തിനും കൂടുതൽ സേവനം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ പൊതുസമ്മത സ്ഥാനാർത്ഥിയായി കശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറുഖ് അബ്ദുള്ളയെയും പരിഗണിച്ചിരുന്നു. ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എൻസിപി നേതാവ് ശരദ് പവാറും മത്സരത്തിനില്ലെന്ന് വ്യക്തമാക്കി നേരത്തെ പിന്മാറിയിരുന്നു.

പശ്ചിമബംഗാൾ മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തിന്റെ മുന്നിൽ സജീവ പരിഗണനയിലുള്ളത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ