രാഷ്ട്രപതി തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഫാറൂഖ് അബ്ദുള്ള

രാഷ്ട്രപതി തരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള. തന്റെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലന്നും. തന്റെ പേര് നിർദേശിച്ച മമത ബാനർജിയൊട് നന്ദി അറിയിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കളോടും ആദരവുണ്ട്. ബഹുമാനപുരസ്സരം ഇത്തരമൊരാവശ്യം താൻ നിരസിക്കുന്നതായും ഫാറുഖ് അബ്ദുള്ള വ്യക്തമാക്കി.

പൊതുരംഗത്തും സജീവരാഷ്ട്രീയത്തിലും തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ജമ്മു കശ്മീർ വജനതയ്ക്കും രാജ്യത്തിനും കൂടുതൽ സേവനം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ പൊതുസമ്മത സ്ഥാനാർത്ഥിയായി കശ്മീർ മുൻ മുഖ്യമന്ത്രിയായ ഫാറുഖ് അബ്ദുള്ളയെയും പരിഗണിച്ചിരുന്നു. ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പൊതു സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന എൻസിപി നേതാവ് ശരദ് പവാറും മത്സരത്തിനില്ലെന്ന് വ്യക്തമാക്കി നേരത്തെ പിന്മാറിയിരുന്നു.

പശ്ചിമബംഗാൾ മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തിന്റെ മുന്നിൽ സജീവ പരിഗണനയിലുള്ളത്.

Latest Stories

അവിശ്വസനീയം, ക്രിക്കറ്റിൽ ആദ്യമായി മൂന്ന് സൂപ്പർ ഓവറുകൾ, ചരിത്രം എഴുതിയ മത്സരം നടന്നത് ഈ ടീമുകൾ തമ്മിൽ

നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു; കൊട്ടിക്കലാശത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക്? എന്നാൽ ക്യാപ്റ്റൻ പദവി ലഭിക്കില്ല; റിപ്പോട്ടുകൾ ഇങ്ങനെ

രവിചന്ദ്രൻ അശ്വിൻ ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; താരത്തിനെതിരെ പരാതി നൽകി എതിർ ടീം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദിഗ്‌വേഷ് രതി; താരം നേടിയ നേട്ടത്തിൽ ആരാധകർക്ക് ഷോക്ക്

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം