ലഖിംപൂരിലേക്ക് കർഷക മാർച്ച് ആഹ്വാനം ചെയ്തു; ട്രെയിൻ തടയലും, മഹാപഞ്ചായത്തും നടത്തും

യുപിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 18 ന് ‘റെയിൽ റോക്കോ’ (ട്രെയിൻ തടയൽ) ആഹ്വാനം ചെയ്ത് കർഷക സംഘങ്ങൾ. ഒക്ടോബർ 26 ന് ലക്‌നൗവിൽ മഹാപഞ്ചായത്തും നടത്തും.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും എഫ്ഐആറിൽ കൊലക്കേസ് പ്രതിയായി പേരെടുത്തിട്ടും സ്വതന്ത്രനായി തുടരുന്ന അജയ് മിശ്രയുടെ മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

“രാജ്യത്തുടനീളമുള്ള കർഷകർ ഒക്ടോബർ 12 ന് ലഖിംപൂർ ഖേരിയിലെത്തും … അവിടെ നടന്നത് ജാലിയൻവാലാബാഗിന് സമാനമായ സംഭവമാണ്, കൂടാതെ എല്ലാ പൗര സംഘടനകളോടും അവരുടെ നഗരങ്ങളിൽ രാത്രി 8 മണിക്ക് (ഒക്ടോബർ 12 ന്) മെഴുകുതിരി മാർച്ച് നടത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു.

“കർഷകർ എല്ലാ സംസ്ഥാനങ്ങളിലും പോയി ലഖിംപൂർ ഖേരിയിൽ മരിച്ച കർഷകരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും ഒക്ടോബർ 15 ദസറ ദിനത്തിൽ എല്ലാ കർഷകരും പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിക്കും, ” യോഗേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി