കര്‍ഷകനെ അപമാനിച്ച സംഭവം; പുത്തന്‍ ബൊലേറോ വീട്ടിൽ എത്തിച്ചു, മാപ്പും പറഞ്ഞു

വാഹനം വാങ്ങാനെത്തിയ കര്‍ഷകന്റെ വേഷം നോക്കി പരിഹസിച്ച സംഭവത്തില്‍ ശുഭാവസാനം. മഹീന്ദ്ര ഷോറൂമില്‍ നിന്ന് അപമാനിച്ചു വിട്ട കര്‍ഷകന് പുത്തന്‍ ബൊലേറോ വീട്ടിലെത്തി കൈമാറുകയും തങ്ങള്‍ക്ക് പറ്റിയ തെറ്റിന് മാപ്പുപറയും ചെയ്തിരിക്കുകയാണ് ഷോറൂം ജീവനക്കാര്‍.

വെള്ളിയാഴ്ച വൈകിട്ട് ഷോറൂം ജീവനക്കാര്‍ തന്നെ വാഹനം കെമ്പഗൗഡയുടെ വീട്ടിലെത്തിക്കുകയായിരുന്നു. മഹീന്ദ്രയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളും മറ്റ് ജീവനക്കാരും വെള്ളിയാഴ്ച രാവിലെ എന്റെ വീട്ടിലെത്തുകയും സംഭവിച്ചതിനെല്ലാം ക്ഷമാപണം നടത്തുകയും ചെയ്തെന്ന് അപമാനം നേരിട്ട കര്‍ഷകനായ കെമ്പഗൗഡ പറഞ്ഞു. വാഹനം വൈകിട്ട് എത്തിക്കാമെന്ന് പറഞ്ഞ് അവര്‍ പോയി. പറഞ്ഞ സമയത്ത് തന്നെ അവര്‍ വാഹനം വീട്ടിലെത്തിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് മഹീന്ദ്ര വാഹനം നല്‍കിയ കാര്യം ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തു. ‘ഞങ്ങളുടെ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചപ്പോള്‍ കെമ്പഗൗഡയ്ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ പ്രശ്നം പരിഹരിച്ചു. ഞങ്ങളെ തിരഞ്ഞെടുത്തതിന് കെമ്പഗൗഡയോട് നന്ദി പറയുന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക, ഞങ്ങള്‍ അദ്ദേഹത്തെ മഹീന്ദ്ര കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു’. എന്നായിരുന്നു കമ്പനി ട്വീറ്റ് ചെയ്തത്.

വ്യക്തികളുടെ അന്തസ് ഉയര്‍ത്തി പിടിക്കണമെന്നും സമൂഹത്തിന്റെയും പങ്കാളികളുടെയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്നും ഈ സംഭവത്തിന് പിന്നാലെ ആനന്ദ ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ്രയുടെ സി.ഇ.ഒവിജയ് നക്രയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ