പുര കത്തുന്നതിനിടയില്‍ വാഴ വെട്ടാനിറങ്ങിയത് വിമാനക്കമ്പനികള്‍; ആറിരട്ടി ഉയര്‍ത്തി ശ്രീനഗറിലേക്കുള്ള ടിക്കറ്റ് നിരക്ക്; കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ നിരക്കും കുത്തനെ കുറച്ചു അധിക സര്‍വീസുകളും പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുത്തനെ നിരക്ക് കുറച്ചു. ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 20ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലോകരാജ്യങ്ങള്‍ ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് വിമാനക്കമ്പനികള്‍ ലാഭക്കൊതിയുമായി അവസരം മുതലെടുക്കാന്‍ ശ്രമിച്ചത്. രാജ്യത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

രാജ്യം കൊടുംഭീകരതയില്‍ വിറങ്ങലിക്കുമ്പോഴും അവസരം മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കമ്പനികള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ആറ് മടങ്ങിലേറെ നിരക്ക് വര്‍ദ്ധിപ്പിച്ച് 65,000 രൂപ വരെ ഇന്ന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. വിമാനക്കമ്പനികളുടെ കൊള്ളലാഭം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

്‌സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിഷയത്തില്‍ ഇടപെടുകയും വിലകള്‍ നിയന്ത്രിക്കാനും സാധാരണ നിരക്ക് നിലനിറുത്താനും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങുകയായിരുന്നു. പിന്നാലെ വിമാനക്കമ്പനികള്‍ യാത്രാ നിരക്കുകള്‍ ഗണ്യമായി കുറച്ചു. അതേ റൂട്ടുകളില്‍ ഏകദേശം 14,000 രൂപയായി നിരക്ക്.

ഇതുകൂടാതെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അധിക സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കും തിരികെയും പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് രാവിലെ 11:30 ന് ഡല്‍ഹിയിലേക്കും ഉച്ചയ്ക്ക് 12:00 ന് മുംബൈയിലേക്കും ശ്രീനഗറില്‍ നിന്ന് രണ്ട് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഏപ്രില്‍ 30 വരെ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗും റദ്ദാക്കലുകള്‍ക്ക് പൂര്‍ണ്ണ റീഫണ്ടും എയര്‍ ഇന്ത്യ ഉറപ്പുനല്‍കി. ഇന്‍ഡിഗോയും ഇതേ മാതൃക പിന്തുടര്‍ന്ന് ഒരേ ദിവസം രണ്ട് പ്രത്യേക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തു. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഓരോ അധിക സര്‍വീസും നടത്തുമെന്ന് അറിയിച്ചു.

ഏപ്രില്‍ 22നും അതിന് മുന്‍പ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഏപ്രില്‍ 30 വരെ റീഷെഡ്യൂളിംഗ് അല്ലെങ്കില്‍ റദ്ദാക്കല്‍ ചാര്‍ജുകള്‍ക്കുള്ള ഇളവുകളും ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടുള്ള പങ്കാളിത്തം നിഷേധിച്ചതോടെ സംഭവം വീണ്ടും നയതന്ത്ര സമ്മര്‍ദ്ദത്തിലേക്ക് നയിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ