2 ജി സ്പെക്ട്രം കേസിൽ മൻമോഹന്റെയും ചിദംബരത്തിന്റെയും മൗനമാണ് താൻ ജയിലിലാകാൻ കാരണമെന്ന് എ രാജ

2 ജി സ്പെക്ട്രം കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും പി ചിദംബരത്തിന്റെയും മൗനമാണ് താൻ അറസ്റ്റിലായി വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ കാരണമെന്ന് മുൻ ടെലികോം മന്ത്രി എ രാജ. സ്പെക്ട്രം കേസിൽ അറസ്റ്റിലായ രാജ തെറ്റുകൾ ചെയ്തിട്ടില്ലെന്നും താൻ പൂർണ്ണമായും നിരപരാധിയാണെന്നും എ രാജ പറഞ്ഞു.

ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് രാജ ഇക്കാര്യം വ്യക്തമാക്കിയത്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തെറ്റിദ്ധരിക്കപ്പെട്ടതോ അല്ലെങ്കിൽ കാബിനറ്റ് സഹപ്രവർത്തകർ പിന്തുണക്കുകയോ ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും രാജ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ധനകാര്യമന്ത്രി പി. ചിദംബരം, അന്നത്തെ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖർജി, എച്ച് ആർ ഭരദ്വാജ് എന്നിവരെല്ലാം മൗനം പാലിച്ചതിനാലാണ് താൻ ജയിലിലായതെന്നും രാജ കുറ്റപ്പെടുത്തി. എന്റെ അഭിപ്രായത്തിൽ, തെറ്റായ എന്തെങ്കിലും ഞാൻ മന്ത്രാലയത്തിൽ ചെയ്തിട്ടുണ്ടാകണം എന്ന നിഗമനം പി. ചിദംബരത്തിനുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍