രാജി പിന്‍വലിച്ച് ഭൂപന്‍ ബോറ, രാഹുല്‍ ഗാന്ധി ഇടപെട്ടു; ഗൗരവ് ഗോഗോയിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സമവായം

അസമില്‍ രാജിവെച്ച കോണ്‍ഗ്രസ് മുന്‍സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ രാജി പിന്‍വലിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഫോണിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ക്കും ശേഷമാണ് ഭൂപന്‍ ബോറ രാജി പിന്‍വലിച്ചത്. അസമിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗോഗോയിയും സീനിയര്‍ നേതാക്കളും വീട്ടിലെത്തി അനുനയിപ്പിക്കുകയും ചെയ്തതോടെ രാജി തീരുമാനം മാറ്റി ബോറ കോണ്‍ഗ്രസിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചു.

പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും സംസ്ഥാന യൂണിറ്റിനുള്ളില്‍ തനിക്ക് അര്‍ഹതയുള്ളത് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭൂപന്‍ കുമാര്‍ ബോറ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജി കത്ത് അയച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബോറയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ അസം ചുമതലയുള്ള ഭന്‍വര്‍ ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ‘രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വം അദ്ദേഹവുമായി ഒരു നീണ്ട ചര്‍ച്ച നടത്തി. ഞങ്ങള്‍ ഇത് പരിഹരിച്ചുവെന്നാണ് ബോറയ്ക്ക് ഒപ്പം മാധ്യമങ്ങളെ കണ്ട ഭന്‍വര്‍ ജിതേന്ദ്ര പറഞ്ഞത്.

‘ഭുപേന്‍ കുമാര്‍ ബോറ ഞങ്ങളുടെ മൂല്യമുള്ള നേതാവാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു, അദ്ദേഹം തിന്മയ്ക്കെതിരെ പോരാടുന്ന വ്യക്തിയാണ്. കഴിഞ്ഞ 3 മണിക്കൂറായി ഭൂപേന്‍ കുമാര്‍ ബോറയുമായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. അദ്ദേഹം ശക്തനായ ഒരു കോണ്‍ഗ്രസ് നേതാവാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, ഒരു സഹോദരന്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയും ഭൂപേന്‍ കുമാര്‍ ബോറയുമായി സംസാരിച്ചു.’

കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ഭന്‍വര്‍ ജിതേന്ദ്ര സിംഗ്, പ്രദ്യുത് ബൊര്‍ദോലോയ് എന്നിവര്‍ റൈജോര്‍ ഡോള്‍ പാര്‍ട്ടി മേധാവി അഖില്‍ ഗൊഗോയ്ക്കൊപ്പം ഗുവാഹത്തിയിലെ ഭൂപെന്‍ ബോറയുടെ വസതി സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്തുകയായിരുന്നു. 30 വര്‍ഷമായി കോണ്‍ഗ്രസുകാരനാണ് ഭൂപന്‍ കുമാര്‍ ബോറയെന്നും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും സംയുക്തമായാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്.

രാജി വാര്‍ത്ത പ്രചരിച്ചതോടെ ഭൂപന്‍ ബോറയെ പാര്‍ട്ടി ക്യാമ്പിലെത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ‘അസം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. കൂടുതല്‍ രാജി കോണ്‍ഗ്രസില്‍ നിന്നുണ്ടാകുമെന്ന് കോണ്‍ഗ്രസ് വിട്ടുപോയി ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ആവര്‍ത്തിക്കുകയും ചെയ്തു. ബോറ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ താന്‍ ചൊവ്വാഴ്ച വൈകുന്നേരം ഭൂപന്‍ ബോറയുടെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Latest Stories

ആധാറില്‍ അടിമുടി പരിഷ്‌കരണത്തിന് യുഡായ്; പേര്, വിലാസം, നമ്പര്‍ എന്നിവ മാറ്റി ഫോട്ടോയും ക്യൂആര്‍കോഡും മാത്രം ഉള്ള പുതിയ ഡിലൈന്‍ പരിഗണനയില്‍; പുതിയ ആധാര്‍ ആപ്പ് പുറത്ത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന എല്ലാ നിലപാടുകളും സര്‍ക്കാര്‍ അതേപടി നടപ്പിലാക്കണമെന്ന ധാരണ തെറ്റെന്ന് എം വി ഗോവിന്ദന്‍; നിലവില്‍ മോദി ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് പരിമിതികളുണ്ട്

അസമില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ പാര്‍ട്ടിവിട്ടു; അസം കോണ്‍ഗ്രസിലെ അവസാന ഹിന്ദു നേതാവും പാര്‍ട്ടി വിട്ടെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത, ക്യാമ്പിലെത്തിക്കാന്‍ ചരട് വലി തുടങ്ങി

സ്ത്രീ വോട്ട് ഭൂപടം മാറ്റുമ്പോൾ: ദക്ഷിണേഷ്യയിൽ ജനാധിപത്യത്തിന്റെ പുതിയ രേഖകൾ

സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 14നകം ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാടറിയിക്കണം; സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നില്‍

പിആര്‍ പാളി, നാണക്കേടില്‍ വലഞ്ഞ് സിപിഎം; എം വി ഗോവിന്ദന്റെ യാത്രയില്‍ മൊയ്തീനെ കൊണ്ട് പണം പറഞ്ഞു കൊടുപ്പിച്ചത്; 'പറഞ്ഞപോലെ കൊടുത്തു, അയാള്‍ തിരിച്ചും തന്നു'

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ പുതിയ 9 അംഗ ബെഞ്ച് വാദം കേള്‍ക്കും; ഏപ്രില്‍ 7 മുതല്‍ 22 വരെ; നിര്‍ണായകം സംസ്ഥാന സര്‍ക്കാര്‍ നിലപാട്, യുവതീ പ്രവേശനത്തെ എതിര്‍ത്ത് കേന്ദ്രം

ഇന്ത്യന്‍ പൗരനല്ലെന്ന് കാണിച്ച് കാസര്‍ഗോഡ് സ്വദേശിക്കെതിരെ വ്യാജ പരാതി; ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

വിഎസിന്റെ മുന്‍ പിഎ സുരേഷ് മലമ്പുഴയില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും?, വി ഡി സതീശന്റെ പുതുയുഗ യാത്രയിലേക്ക് ക്ഷണം, പ്രഖ്യാപനം ഉണ്ടായേക്കും

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരണം തുടങ്ങി; ശമ്പള കുടിശ്ശിക അടക്കം നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കാത്തതില്‍ അനിശ്ചിതകാലസമരം; 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയയും ബഹിഷ്‌കരിക്കും