'അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേ'; സ്വതന്ത്ര ശബ്ദമായി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍

കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരണവുമായി കപില്‍ സിബല്‍. ഒരു പാര്‍ട്ടിയുടെ ഭാഗമായി അതിന്റെ ആശയത്തോടൊപ്പം ഇത്രയും കാലം നിന്നിട്ട് മാറി ചിന്തിക്കേണ്ടി വരുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും എന്നാല്‍ അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.

‘പാര്‍ട്ടി വിടാനുള്ള സമയമായി എന്ന് തോന്നി. ഇനി പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. ഒരു പാര്‍ട്ടിയുടേയും വാലില്‍ ഒതുങ്ങാന്‍ ഇല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒന്നിച്ച് അണിനിരത്താന്‍ മുന്നിട്ടിറങ്ങും.’

‘പാര്‍ട്ടിവിട്ടത് പെട്ടെന്നെടുത്ത തീരുമാനമല്ല. എന്നാല്‍ പാര്‍ട്ടി വിടുന്ന വിവരം നേരത്തെ പുറത്തറിയാതിരുന്നത് ഞെട്ടിച്ചു. ഞാന്‍ അഖിലേഷിനെ കണ്ട് അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാനാണ് ആഗ്രഹം എന്നും ഒരു പാര്‍ട്ടിയുടേയും ഭാഗമാകാനില്ലെന്നുമാണ്.’ പാര്‍ട്ടി വിട്ട ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ജി-23 നേതാക്കളില്‍ പ്രമുഖനായ കബില്‍ സിബലിനെ കോണ്‍ഗ്രസിലെ നേതൃപദവികളില്‍ നിന്ന് പതിയെ ഒഴിവാക്കാനുള്ള നീക്കം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടത്തുന്നുണ്ടായിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കപില്‍സിബിലിനെ മല്‍സരിപ്പിക്കണ്ട എന്ന തിരുമാനവും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ എടുത്തിരുന്നു.

ഇതാണ് സിബിലിനെ പ്രകോപിപ്പിച്ചത്. ജി 23 നേതാക്കളില്‍ രാഹുല്‍ഗാന്ധിയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്നത് കബില്‍ സിബലായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ