'അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേ'; സ്വതന്ത്ര ശബ്ദമായി നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍

കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരണവുമായി കപില്‍ സിബല്‍. ഒരു പാര്‍ട്ടിയുടെ ഭാഗമായി അതിന്റെ ആശയത്തോടൊപ്പം ഇത്രയും കാലം നിന്നിട്ട് മാറി ചിന്തിക്കേണ്ടി വരുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും എന്നാല്‍ അവനവനെക്കുറിച്ച് കൂടി ചിന്തിക്കേണ്ടേയെന്നും അദ്ദേഹം പ്രതികരിച്ചു.

‘പാര്‍ട്ടി വിടാനുള്ള സമയമായി എന്ന് തോന്നി. ഇനി പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. ഒരു പാര്‍ട്ടിയുടേയും വാലില്‍ ഒതുങ്ങാന്‍ ഇല്ല. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ ചെറുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒന്നിച്ച് അണിനിരത്താന്‍ മുന്നിട്ടിറങ്ങും.’

‘പാര്‍ട്ടിവിട്ടത് പെട്ടെന്നെടുത്ത തീരുമാനമല്ല. എന്നാല്‍ പാര്‍ട്ടി വിടുന്ന വിവരം നേരത്തെ പുറത്തറിയാതിരുന്നത് ഞെട്ടിച്ചു. ഞാന്‍ അഖിലേഷിനെ കണ്ട് അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാനാണ് ആഗ്രഹം എന്നും ഒരു പാര്‍ട്ടിയുടേയും ഭാഗമാകാനില്ലെന്നുമാണ്.’ പാര്‍ട്ടി വിട്ട ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ജി-23 നേതാക്കളില്‍ പ്രമുഖനായ കബില്‍ സിബലിനെ കോണ്‍ഗ്രസിലെ നേതൃപദവികളില്‍ നിന്ന് പതിയെ ഒഴിവാക്കാനുള്ള നീക്കം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടത്തുന്നുണ്ടായിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കപില്‍സിബിലിനെ മല്‍സരിപ്പിക്കണ്ട എന്ന തിരുമാനവും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ എടുത്തിരുന്നു.

ഇതാണ് സിബിലിനെ പ്രകോപിപ്പിച്ചത്. ജി 23 നേതാക്കളില്‍ രാഹുല്‍ഗാന്ധിയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്നത് കബില്‍ സിബലായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം