സിനിമയെ വെല്ലുന്ന പ്രണയകഥ; ഐ.ഐ.ടിക്കാരൻ എൻജിനീയറിൽ നിന്ന് മോഷ്ടാവായി മാറിയ തമിഴ്നാട് സ്വദേശി;

പ്രണയം നിങ്ങളെ നിങ്ങളല്ലാതാക്കും. എന്തും ചെയ്യിക്കും. വെറുതെയെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇപ്പോ ബിഹാറിൽ നിന്ന് പുറത്തുവരുന്ന ഒരു വാർത്ത ഈ പറച്ചിലുകളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതാണ്. ഈ പ്രണയകഥയിലെ നായകൻ നിസാരക്കാരനല്ല. ഐഐടിയിൽ പഠിച്ചിറങ്ങി ദുബായിലെ ഐടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുകയായിരുന്നു യുവാവ്.

തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശി ഹേമന്ത് രഘുകുമാറിന്റെ ജീവിതമാണ് സിനിമയെ വെല്ലുന്ന കഥയായി മാറിയത്. ഒരു സ്ത്രീയിൽ നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കൂട്ടാളികളോടൊപ്പമാണ് ഇയാൾ പിടിയിലായത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.

പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ ജീവിതകഥ വെളിപ്പെടുത്തിയത്. ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായരികുന്നു ഹേമന്ത്. അവിടെവെച്ച് നൈറ്റ്ക്ലബ്ബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടി. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു. നൈറ്റ്ക്ലബ്ബിലെ ജോലി ഉപേക്ഷിക്കുവാനും ഒരുമിച്ച് ബിഹാറിലേക്ക് പോകുവാനും തീരുമാനിച്ചു.

ഒരുവർഷം മുൻപാണ് ഇരുവരും ബിഹാറിലെ മുസാഫർപൂരിലെത്തിയത്.  15 വർഷം ഇയാൾ ദുബായിൽ ജോലി ചെയ്തിരുന്നു. കൈയിലെ സമ്പാദ്യം മുഴുവൻ ഹേമന്ത് കാമുകിക്കായി ചെലവഴിച്ചു. പിന്നീട് പണത്തിനായി കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു. പ്രദേശത്തെ കുറ്റവാളികളുമായി കൂട്ടുകൂടി മോഷണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ഇയാൾ.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്