സിനിമയെ വെല്ലുന്ന പ്രണയകഥ; ഐ.ഐ.ടിക്കാരൻ എൻജിനീയറിൽ നിന്ന് മോഷ്ടാവായി മാറിയ തമിഴ്നാട് സ്വദേശി;

പ്രണയം നിങ്ങളെ നിങ്ങളല്ലാതാക്കും. എന്തും ചെയ്യിക്കും. വെറുതെയെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇപ്പോ ബിഹാറിൽ നിന്ന് പുറത്തുവരുന്ന ഒരു വാർത്ത ഈ പറച്ചിലുകളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതാണ്. ഈ പ്രണയകഥയിലെ നായകൻ നിസാരക്കാരനല്ല. ഐഐടിയിൽ പഠിച്ചിറങ്ങി ദുബായിലെ ഐടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുകയായിരുന്നു യുവാവ്.

തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശി ഹേമന്ത് രഘുകുമാറിന്റെ ജീവിതമാണ് സിനിമയെ വെല്ലുന്ന കഥയായി മാറിയത്. ഒരു സ്ത്രീയിൽ നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കൂട്ടാളികളോടൊപ്പമാണ് ഇയാൾ പിടിയിലായത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.

പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ ജീവിതകഥ വെളിപ്പെടുത്തിയത്. ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായരികുന്നു ഹേമന്ത്. അവിടെവെച്ച് നൈറ്റ്ക്ലബ്ബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടി. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു. നൈറ്റ്ക്ലബ്ബിലെ ജോലി ഉപേക്ഷിക്കുവാനും ഒരുമിച്ച് ബിഹാറിലേക്ക് പോകുവാനും തീരുമാനിച്ചു.

ഒരുവർഷം മുൻപാണ് ഇരുവരും ബിഹാറിലെ മുസാഫർപൂരിലെത്തിയത്.  15 വർഷം ഇയാൾ ദുബായിൽ ജോലി ചെയ്തിരുന്നു. കൈയിലെ സമ്പാദ്യം മുഴുവൻ ഹേമന്ത് കാമുകിക്കായി ചെലവഴിച്ചു. പിന്നീട് പണത്തിനായി കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു. പ്രദേശത്തെ കുറ്റവാളികളുമായി കൂട്ടുകൂടി മോഷണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ഇയാൾ.

Latest Stories

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി

'ഡിസി ഓഫീസും താണ്ടി അവസാനമായി ഇനി ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം'; വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസാഗരം

'ഡിസി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടും വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ച് കൂടി ജനങ്ങൾ'; പൊതുദർശനം തുടരുന്നു

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായേക്കും; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി യുകെയിലേക്ക്

'ചുവന്ന വസ്ത്രവും ചെങ്കൊടിയുമായി പാലായിൽനിന്ന് നടന്നെത്തി, മുദ്രാവാക്യം വിളിച്ച് ഒരുനോക്ക് കാണാൻ അടുത്തേക്ക്'; വിഎസിനെ യാത്രയാക്കാൻ എത്തിയ സഖാവ് പി കെ സുകുമാരൻ

സർഫറാസ് ഒരു മാസം കൊണ്ട് 17 കിലോ കുറച്ചത് ഇങ്ങനെ; വെളിപ്പെടുത്തി താരത്തിന്റെ പിതാവ്

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് രാം നാഥ് താക്കൂറിന് സാധ്യത; എന്‍ഡിഎ നീക്കം ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് വിലയിരുത്തല്‍

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍