ജമ്മു കശ്മീരിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; വനമേഖലയിൽ മണിക്കൂറുകളായി സൈന്യം തീവ്രവാദികളുമായി പോരാട്ടം തുടരുന്നു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നാല് ഭീകരരും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ് നടന്നതായി സുരക്ഷാ വൃത്തങ്ങൾ. ആദ്യം കുൽഗാമിലും പിന്നീട് ഷോപ്പിയാനിലും ഏറ്റുമുട്ടൽ നടന്നു. സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ ഏകദേശം രണ്ട് മണിക്കൂറായി തീവ്രവാദികളുമായി പോരാടുകയാണ്.

ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഷോപ്പിയാനിലെ കെല്ലർ വനമേഖലയിൽ മറ്റ് രണ്ട് ലഷ്കർ ഭീകരർ ഉണ്ടെന്ന വിവരം ലഭിച്ചതോടെ സുരക്ഷാ സേന വനമേഖല വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ വെടിയൊച്ചകൾ കേട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ഏതൊരു ഭീകരാക്രമണത്തെയും ഇനി യുദ്ധ നടപടിയായി കാണുമെന്നും ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.

Latest Stories

കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു, അപകടം കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിയുടെ മരണം; വഴിക്കടവിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും എൽഡിഎഫും, പരസ്പരം കുറ്റപ്പെടുത്തി പാർട്ടികൾ

വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ; അധികൃതർ അറിഞ്ഞത് രണ്ട് ദിവസങ്ങൾക്ക് ശേഷം

യഥാര്‍ഥ മണ്ടന്‍ നിങ്ങളാണ്..; അനുരാഗ് കശ്യപിനെതിരെ ഏക്ത കപൂര്‍, 'അമ്മായിയമ്മ-മരുമകള്‍' പരിഹസിച്ചതില്‍ വിമര്‍ശനം

'ഇന്ത്യയിൽ ജാതി ഇല്ലെങ്കിൽ, നരേന്ദ്ര മോദി എങ്ങനെയാണ് ഒബിസി ആയത്?'; ബിജെപിക്ക് ഒരിക്കലും യഥാർത്ഥ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടല്‍; ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ

ചരിത്ര നിമിഷം! ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന വിഴിഞ്ഞത്ത് നങ്കൂരമിട്ടു; സൗത്ത് ഏഷ്യയിൽ ആദ്യം

കേരളം ആരുടെയും പിതൃസ്വത്തല്ല; കിറ്റക്‌സിലേത് രാജീവിന്റെയോ പിണറായിയുടെയോ പണമോ, എല്‍ഡിഎഫിന്റെ ഔദാര്യമോ അല്ല; ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയത്; പൊട്ടിത്തെറിച്ച് സാബു ജേക്കബ്

'വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു'; മന്ത്രി എ കെ ശശീന്ദ്രൻ

മാമോദീസ ചടങ്ങിനിടെ കൊച്ചിയിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി; തമ്മനം ഫൈസൽ, ഭായി നസീർ എന്നിവരുൾപ്പെടെ പത്തുപേർക്കെതിരെ കേസ്