തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി; വ്യവസായശാലകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വയറ്റത്തടിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍; ഇവി. ചാര്‍ജിങ്ങ് ഇനി ഷോക്കടിക്കും!

തമിഴ്‌നാട്ടില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തി സ്റ്റാലിന്‍ സര്‍ക്കാര്‍. 3.16 ശതമാനം വൈദ്യുതിനിരക്കാണ് പുതുക്കിയ വര്‍ധനവ്. നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കളെയും ചെറുകിടവ്യാപാരികളെയും വ്യവസായികളെയും നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വൈദ്യുതവാഹന ചാര്‍ജിങ് പോയിന്റുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നിരക്കുവര്‍ധന ബാധകമാണ്.
വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് യൂണിറ്റിന് 7.5 രൂപ മുതല്‍ 13.25 രൂപവരെയായാണ് ഉയരുക.

ഗാര്‍ഹിക ഉപഭോക്താക്കളെയും ചെറുകിടവ്യാപാരികളെയും ചെറുകിടവ്യവസായികളെയും നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള 519.84 കോടി രൂപ വൈദ്യുതിബോര്‍ഡിന് സംസ്ഥാനസര്‍ക്കാര്‍ നല്‍കും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 100 യൂണിറ്റും തുണിമില്ലുകള്‍ക്ക് 1000 യൂണിറ്റും സൗജന്യം തുടരും. കൃഷിക്കും കൈത്തറിക്കും ആരാധനാലയങ്ങള്‍ക്കുമുള്ള സബ്സിഡിയും തുടരും.

രണ്ടുമാസംകൂടുമ്പോള്‍ 500 യൂണിറ്റുവരെ ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍, 50 കിലോവാട്ട് വരെ ശേഷിയുള്ള വ്യവസായസ്ഥാപനങ്ങള്‍, കുടില്‍വ്യവസായങ്ങള്‍, തുണിമില്ലുകള്‍ എന്നിവയെ വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നിലേറെ നിലകളുള്ള പാര്‍പ്പിടസമുച്ചയങ്ങളുടെ പൊതു ഇടങ്ങളിലെ വൈദ്യുത കണക്ഷന്റെ നിരക്ക് ഉയരും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി