ഗുജറാത്തിൽ ട്രെയിനിൽ ഖുർആൻ പാരായണം ചെയ്ത മുസ്‌ലിം വൃദ്ധനെ 'പാകിസ്ഥാനി' എന്ന് വിളിച്ച് ക്രൂരമായി മർദ്ദിച്ചു

രാജസ്ഥാനിലെ ഗംഗാപൂർ നഗരത്തിലെ ഒരു മദ്രസയ്ക്കായി സംഭാവന ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ, സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് വൃദ്ധനായ ഒരാളെ ട്രെയിനിൽ വെച്ച് ക്രൂരമായി മർദിച്ചു. അക്രമികൾ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് മർദിച്ചതെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

മർദ്ദിക്കപ്പെട്ടയാളുടെ കുടുംബം പറയുന്നതനുസരിച്ച്, അയാൾ തന്റെ ഇരിപ്പിടത്തിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. “അദ്ദേഹം ട്രെയിനിൽ കയറുമ്പോൾ ചില പുരുഷന്മാർ കൂടെ കയറി. അദ്ദേഹത്തിന്റെ ചുറ്റും ഇരുന്ന് മുസ്ലീങ്ങൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും അത് അദ്ദേഹം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.” കുടുംബം ആരോപിച്ചു.

“അപ്പോൾ ഒരു സ്ത്രീ അദ്ദേഹത്തെ ചൂണ്ടി പാകിസ്ഥാനി എന്ന് വിളിച്ചു. പ്രശ്നം രൂക്ഷമായപ്പോൾ, ടിടിഇ അദ്ദേഹത്തോട് വാതിലിനടുത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അപ്പോൾ രണ്ട് പുരുഷന്മാരും സ്ത്രീയും ചേർന്ന് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.” ഗംഗാപൂർ നഗരത്തിലെ ഒരു മദ്രസയിൽ ഡയറക്ടറാണ് ഈ വൃദ്ധൻ. മദ്രസയ്‌ക്കായി ഫണ്ട് ശേഖരിക്കാൻ അങ്കലേശ്വറിൽ പോയതായിരുന്നു. ക്രൂരമായ ആക്രമണത്തിന്റെ വീഡിയോയിൽ, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വൃദ്ധനോട് മോശമായി പെരുമാറുന്നത് കാണാം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ