'നിരന്തരം വർഗീയത പറയുന്നു'; അസം മുഖ്യമന്ത്രിക്കെതിരെ പതിനെട്ട് പ്രതിപക്ഷ പാർട്ടികൾ, പൊലീസിൽ പരാതി നൽകി

നിരന്തരം വര്‍ഗീയ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ യുനൈറ്റഡ് പ്രതിപക്ഷ ഫോറം (യുഒഎഫ്എ) ജനറൽ സെക്രട്ടറി ലുറിൻജ്യോതി ഗൊഗോയ് ദിസ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. മിയ മുസ്‌ലിംകളെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവനക്കെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്.

ഇന്‍ഡ്യ സഖ്യവുമായി സഹകരിക്കുന്ന അസമിലെ 18 പ്രതിപക്ഷ പാർട്ടികളുടെ ഫോറമാണ് യുഒഎഫ്എ. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കെതിരെ ഫോറം പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പരാതി കൊടുത്തെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല.

ഗുവാഹത്തിയിൽ നിന്ന് ‘മിയ’ എന്ന് വിളിക്കുന്ന മുസ്ലിംകളെ ഒഴിപ്പിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്, മാധ്യമപ്രവര്‍ത്തകന്റെ പേര് ചോദിച്ച് വിദ്വേഷം ചൊരിഞ്ഞത്, പ്രളയ ജിഹാദ്, മുസ്‌ലിം കുടിയേറ്റം തുടങ്ങി അടിക്കടി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ വിദ്വേഷ പരാമർശങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയ ചരിത്രമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

‘അസമിലെ 18 പ്രതിപക്ഷ പാർട്ടികളാണ് മുഖ്യമന്ത്രിക്കെതിരെ സംയുക്തമായി പരാതി നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നതു മുതൽ അസം മുഖ്യമന്ത്രി സഭയ്ക്കുള്ളിൽ പോലും വർഗീയ കലാപം സൃഷ്ടിക്കാനും വിദ്വേഷ പ്രസ്താവനകൾ നടത്താനും ശ്രമിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങൾ രാഷ്ട്രപതിക്കും കത്തെഴുതും’- അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ ബോറ പറഞ്ഞു.

നാഗോണിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവവും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നവും ചർച്ചയ്ക്ക് വന്നപ്പോഴാണ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. സംഭവത്തെ വർഗീയവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ ബിജെപി പ്രവർത്തകരും നേതാക്കളും ചേർന്ന് ശിവസാഗറിൽ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ