കെജരിവാളിനെ തല്ലിയത് എന്തിനെന്ന് അറിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുളള അക്രമി

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അടിച്ചത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് പ്രതി. താന്‍ അതില്‍ ഖേദിക്കുന്നുവെന്നും ആരും പറഞ്ഞിട്ടല്ല അത് ചെയ്തതെന്നും കഴിഞ്ഞ ആഴ്ച കെജരിവാളിനെ ആക്രമിച്ച 33 കാരന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഡെല്‍ഹിയിലെ മോട്ടി നഗറിലെ തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെ കൈലാഷ് പാര്‍ക്കിലെ കടക്കാരനായ സുരേഷ് ചൗഹാന്‍ കെജരിവാളിനെ ആക്രമിച്ചത്. തുറന്ന വാഹനത്തിലായിരുന്ന കെജരിവാളിനെ വണ്ടിയുടെ ബോണറ്റില്‍ കയറിയാണ് ഇയാള്‍ ആക്രമിച്ചത്. പിന്നീട് എ എ പി പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷ നശിച്ച മുന്‍ ആം ആദ്മി പ്രവര്‍ത്തകനാണ് ഇയാളെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൗഹാന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയരുന്നു. തനിക്കെതിരെയുള്ള അക്രമത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് കെജരിവാളും വ്യക്തമാക്കി.

ഡെല്‍ഹിയില്‍ ഇക്കുറി ഏഴു ലോക്‌സഭാ മണ്ഡലങ്ങളിലും തീ പാറുന്ന ത്രികോണമത്സരമാണ്. കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടി എ എ പി ഇവിടെ അധികാരത്തില്‍ വന്നിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ