ബിജെപിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ല; ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ തര്‍ക്കങ്ങളില്ലെന്ന് മോഹന്‍ ഭാഗവത്

ബിജെപിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കു വേണ്ടിയല്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് വൈകുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്‍എസ്എസ് മേധാവി.

അതേസമയം കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും മറ്റു തര്‍ക്കങ്ങളൊന്നുമില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ ഒരു തരത്തിലുമുള്ള കലഹവുമില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

തങ്ങള്‍ക്ക് എല്ലാ സര്‍ക്കാരുകളുമായും നല്ല ഏകോപനമുണ്ട്. ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ തര്‍ക്കങ്ങളില്ല. ഒത്തുതീര്‍പ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് കൂടുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അത് ചര്‍ച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുന്നുവെന്നും തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ആര്‍എസ്എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി