മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുവരുന്നവരോട് പരേതന്റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടരുതെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍

ശവസംസ്‌ക്കാത്തിനായി ശ്മശാനങ്ങളിലെത്തുന്നവരോട് രേഖയായി പരേതന്റെ ആധാര്‍ കാര്‍ഡ് ചോദിക്കരുതെന്ന് ശ്മശാനം നടത്തിപ്പുകാര്‍ക്ക് ബെംഗളൂരു കോര്‍പ്പറേഷന്റെ(ബിബിഎംപി) താക്കീത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. രേഖയായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്ന ശ്മശാനം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കുലറില്‍ അറിയിക്കുന്നു.

മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ശ്മശാനം അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നും ആധാര്‍ ലഭ്യമല്ലെങ്കില്‍ മരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരേതന്റെ ഫോട്ടോയും മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇവയൊന്നും ഇല്ലാത്തപക്ഷം മരണം സ്ഥാപിച്ചുകൊണ്ട് പരേതന്റെ അടുത്തബന്ധു ശ്മശാനം അധികൃതര്‍ക്ക് കത്തു നല്‍കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. പരേതന്റെ ഫോട്ടോ അടക്കമാണ് കത്ത് നല്‍കേണ്ടത് .

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി നഗരത്തിലെ ശ്മശാനങ്ങളിലെത്തുന്നവരോട് ജീവനക്കാര്‍ പരേതന്റെ ആധാര്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആധാര്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതുബന്ധപ്പെട്ട് വിഷമതകള്‍ നേരിട്ടതായി ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ബിബിഎംപി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 വൈദ്യുത ശ്മശാനങ്ങളടക്കം 58 ശ്മശാനങ്ങളാണുള്ളത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി