ഒത്തുപോകാന്‍ ഇനി സാദ്ധ്യമല്ല; ഗവര്‍ണറെ തിരിച്ച് വിളിക്കണം; നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍; രാഷ്ട്രപതിക്ക് നിവേദനം

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ ശക്തമായ പോര്‍മുഖം തുറന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍. ഗവര്‍ണര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇനി ഒത്തുപോകാന്‍ സാധ്യമല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ആര്‍ എന്‍ രവിയെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നല്‍കുമെന്നും ഭരണകക്ഷിയായ ഡി.എം.കെ വ്യക്തമാക്കി.

ഗവര്‍ണറെ പുറത്താക്കാന്‍ പിന്തുണ തേടി ഡിഎംകെ നിയമസഭാ കക്ഷി നേതാവ് ടി എന്‍ ബാലു വിവിധ പാര്‍ടി നേതാക്കള്‍ക്ക് കത്തയച്ചു. ഗവര്‍ണറെ പുറത്താക്കണമെന്ന സംയുക്ത നിവേദനത്തില്‍ ഒപ്പിടുമെന്ന് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ഇടതുപക്ഷ സിപിഎമ്മും വ്യക്തമാക്കി.

നിരവധി വിഷയത്തില്‍ ഗവര്‍ണറും തമിഴ്‌നാട് സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ രാജ്ഭവനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഎംകെയുടെ നീക്കം. ഗവര്‍ണറെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പിട്ട നിവേദനം പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനാണ്‌നല്‍കുക.

കഴിഞ്ഞ മാസം കോയമ്പത്തൂരില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായിരുന്നു.

ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും, ഐ.യു.എം.എല്‍, എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ എന്നീ പാര്‍ട്ടികളുമാണ് ഉള്‍പ്പെടുന്നത്. ഡി.എം.കെ മുന്നണിക്ക് ലോക്സഭയില്‍ 38 ഉം രാജ്യസഭയില്‍ 12 എം.പിമാരുണ്ട്. മൊത്തം 50 എം.പിമാരില്‍, ഡി.എം.കെ ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും പിന്നീട് സഖ്യം വിട്ട ഐ.ജെ.കെ എം.പി ഡോ. ടി.ആര്‍. പാരിവേന്ദര്‍ ഒഴികെ മറ്റെല്ലാവരും ഒപ്പിടുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തമിഴ്‌നാട്ടിലെ ഗവര്‍ണറായി ചുമതലയേറ്റെടുത്തത് മുതല്‍ ആര്‍.എന്‍. രവി നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. സ്റ്റാലിന്‍ സര്‍ക്കാരുമായി നിരന്തരം വാക്‌പോരും അദേഹം നടത്തിയിരുന്നു. ഭരണഘടനാപരമായ പങ്ക് പാലിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് രാജ്യത്ത് വംശനാശം സംഭവിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ