ക്യാമറയുടെ ക്യാപ് മാറ്റാതെയാണോ മോദി ചീറ്റകളുടെ ചിത്രമെടുത്തത്? ട്രോളുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ..

ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ തുറന്നു വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയിരുന്നു. ചീറ്റകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മോദിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

ചീറ്റയുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ മോദി ക്യാമറയുടെ ക്യാപ് മാറ്റിയില്ല എന്ന തരത്തില്‍ ട്രോളുകളും പ്രചരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജവഹര്‍ സിര്‍കാറും ഈ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തി.

കാനന്‍ കവറുള്ള നിക്കോണ്‍ ക്യാമറയാണ് പ്രചരിക്കുന്ന വ്യാജ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും മോദി ചിത്രമെടുത്തത് നിക്കോണ്‍ ക്യാമറയിലാണെന്നും ബിജെപി നേതാവ് സുകാന്ത മജുംദാര്‍ ട്വീറ്റ് ചെയ്തു. ഇതോടെ തൃണമൂല്‍ എംപി ട്വീറ്റ് പിന്‍വലിച്ചു.

ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് നമീബിയയില്‍ ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി