നോട്ട്​ നിരോധനം സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചു, രാഷ്ട്രീയ-മുതലാളിത്ത കൂട്ടുകച്ചവടത്തെ സഹായിച്ചു: രാഹുൽ ഗാന്ധി

നാലുവർഷം മുമ്പ് നോട്ട്​ നിരോധനം നടപ്പാക്കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ചില “മുതലാളിത്ത സുഹൃത്തുക്കളെ” (“crony capitalist friends”) സഹായിക്കുകയെന്ന ലക്ഷ്യത്തോടെയായിരുനെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അത് “നശിപ്പിച്ചു” എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

2016 ലെ നോട്ട്​ നിരോധനം ജനങ്ങളുടെ നന്മക്കായിരുന്നില്ലെന്നും സമ്പദ്‌വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിച്ചുവെന്നുമുള്ള ആരോപണം രാഹുൽ ഗാന്ധിയും കോൺഗ്രസും തുടക്കം മുതൽ ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബി.ജെ.പി സർക്കാർ ഈ വാദങ്ങളെ നിഷേധിച്ചിരുന്നു.

ഇന്ത്യ ഒരു കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു എന്നിരിക്കെ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മറികടന്നത് എന്ന് പാർട്ടിയുടെ ഓൺ‌ലൈൻ പ്രചാരണ പരിപാടിയായ “SpeakUpAgainstDeMoDisaster” കാമ്പെയ്‌നിന്റെ ഭാഗമായി പുറത്തിറക്കിയ ഒരു വീഡിയോയിൽ രാഹുൽ ഗാന്ധി ചോദിച്ചു.

“സമ്പദ്‌വ്യവസ്ഥ തകരാനുള്ള കാരണം കോവിഡ് ആണെന്ന് സർക്കാർ പറയുന്നു, അങ്ങനെയാണെങ്കിൽ ബംഗ്ലാദേശിലും ലോകത്തെല്ലായിടത്തും കോവിഡ് ഉണ്ട്. കാരണം കോവിഡ് അല്ല, കാരണം നോട്ട്​ നിരോധനം ജി.എസ്.ടി എന്നിവയാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.

“നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചു. അദ്ദേഹം കർഷകരെയും തൊഴിലാളികളെയും ചെറുകിട കടയുടമകളെയും വേദനിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാകുമെന്ന് മൻ‌മോഹൻ സിംഗ് പറഞ്ഞു, അതാണ് പിന്നീട് നമ്മൾ കണ്ടത്,” രാഹുൽ ഗാന്ധി പറഞ്ഞു.

ഇത് കള്ളപ്പണത്തിനെതിരായ ആക്രമണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെങ്കിലും അങ്ങനെയല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇത് ഒരു നുണയായിരുന്നു. ആക്രമണം ജനങ്ങളോടായിരുന്നു, പ്രധാനമന്ത്രി മോദി നിങ്ങളുടെ പണം എടുത്ത് തന്റെ ചങ്ങാതിമാരായ രണ്ട് മൂന്ന് മുതലാളി സുഹൃത്തുക്കൾക്ക് നൽകാൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വമ്പൻ മുതലാളി സുഹൃത്തുക്കളല്ലാത്തവർ എ.ടി.എമ്മിന് മുന്നിൽ വരി നിന്നു. നിങ്ങൾ പണം ബാങ്കുകളിൽ നിക്ഷേപിച്ചു പ്രധാനമന്ത്രി മോദി ആ പണം സുഹൃത്തുക്കൾക്ക് നൽകി, 3,50,000 കോടി രൂപ വായ്പ എഴുതിത്തള്ളുകയും ചെയ്തു, ”രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി മോദി “തെറ്റായ ജിഎസ്ടി” നടപ്പാക്കുകയും മുതലാളി സുഹൃത്തുക്കളെ സഹായിച്ച് ചെറുകിട ഇടത്തരം ബിസിനസുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് രാഹുൽ പറഞ്ഞു.

മൂന്ന് പുതിയ കാർഷിക നിയമങ്ങളിലൂടെ നരേന്ദ്ര മോദി ഇപ്പോൾ കർഷകരെ ലക്ഷ്യമിട്ടിരിക്കുകയാണെന്നും അത് കർഷകരെ “ഇല്ലാതാക്കുമെന്നും” രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനത്തെ – സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചുവെന്നും എല്ലാവരും സംയുക്തമായി ഇന്ത്യയെ പുനർനിർമ്മിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നോട്ട്​ നിരോധനത്തിന്റെ നാലാം വാർഷികം “വിശ്വാസവഞ്ചന ദിനം ആയാണ് കോൺഗ്രസ് ആചരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി