ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി

ഡല്‍ഹി കലാപ കേസില്‍ അറസ്റ്റിലായ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും നിഷേധിച്ചു. ഡല്‍ഹി കര്‍കര്‍ദുമ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദ് അറസറ്റിലായത്. നിലവില് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.

2020 ഫെബ്രുവരിയിലാണ് പൗരത്വ ബില്ലിനെതിരെയുളള സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. കലാപത്തില്‍ 53 പേര്‍ മരിച്ചു. 700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ ഖാലിദ് ആണെന്നായിരുന്നു കേസ്. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് കെസെടുത്തത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കേസില്‍ 18 പേരായിരുന്നു പ്രതികള്‍. ഇവരില്‍ 6 പേര്‍ക്ക് ജാമ്യം ലഭിച്ചു. രണ്ട് ടിവി ചാനലുകള്‍ നടത്തിയ വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് ഉമറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ത്രിദീപ് പൈസ് വാദിച്ചു.

എന്നാല്‍, അന്നത്തെ സംഭവത്തെ കലാപമാക്കാന്‍ ഉമര്‍ ഖാലിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തല്‍ എന്നീ വകുപ്പുകളപും ഉമറിന് നേരെ ഉന്നയിക്കുന്നുണ്ട്. 2019 ലുണ്ടായ കലാപത്തിന്റെ ആദ്യഘട്ടത്തിന് പിന്നില്‍ ഉമര്‍ ഖാലിദിന്റെ രാജ്യദ്രോഹപരമായ ഇടപെടലുകളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

മൂന്ന് തവണ വിധി പറയുന്നത് മാറ്റിവെച്ചതിന് ശേഷം അഡീഷണല് ജഡ്ജ് അമിതാഭ് റാവത്താണ് വിധി പ്രസ്താവിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ