യു.പിയിലെ തോല്‍വി; ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് ബി.എസ്.പി

ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവ് മായാവതി. യു.പിയില്‍ എക്കാലത്തേയും കുറവ് സീറ്റാണ് പാര്‍ട്ടിക്ക് ഇക്കുറി ലഭിച്ചത്. ഒരു സീറ്റ് മാത്രമാണ് ബി.എസ്.പിയ്ക്ക് കിട്ടിയത്. തോല്‍വിക്ക് കാരണം മാധ്യമങ്ങളുടെ ‘ജാതി അജണ്ട’യാണെന്ന് ആരോപിച്ച് മായാവതി ടി.വി ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.

മാധ്യമങ്ങളുടെ സമീപനം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. യു.പി നിയമസഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറൈറ്റ് ബി.എസ്.പി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ അവരുടെ മേലധികാരികളുടെ അതേ ദിശയില്‍ ജാതീയ വിദ്വേഷവും, വിദ്വേഷ മനേഭാവവും വച്ച് പ്രവര്‍ത്തനം നടത്തിയത് ആരില്‍ നിന്നും മറച്ചുവയ്ക്കപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ബി.എസ്.പിയെ ബി.ജെ.പിയുടെ ബി ടീം ആണെന്ന് കാണിക്കുന്ന മാധ്യമങ്ങളുടെ ആക്രമണാത്മക പ്രചാരണമാണ് മുസ്ലിംങ്ങളെയും ബി.ജെ.പി വിരുദ്ധ വോട്ടര്‍മാരെയും പിന്തിരിപ്പിച്ചതെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു. യു.പി തിരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്.

‘യു.പി തിരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്. അതില്‍ തളരേണ്ടതില്ല. പകരം, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി പാര്‍ട്ടി പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകണം, വീണ്ടും അധികാരത്തില്‍ വരണം,’ അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളുടെ പാര്‍ട്ടിയെ വീണ്ടും യു.പിയില്‍ അധികാരത്തില്‍  എത്തിച്ചത് മായാവതി ഓര്‍മ്മിപ്പിച്ചു. യു.പിയില്‍ ഇക്കുറി 403 മണ്ഡലങ്ങളില്‍ 255ലും വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം