യു.പിയിലെ തോല്‍വി; ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ച് ബി.എസ്.പി

ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവ് മായാവതി. യു.പിയില്‍ എക്കാലത്തേയും കുറവ് സീറ്റാണ് പാര്‍ട്ടിക്ക് ഇക്കുറി ലഭിച്ചത്. ഒരു സീറ്റ് മാത്രമാണ് ബി.എസ്.പിയ്ക്ക് കിട്ടിയത്. തോല്‍വിക്ക് കാരണം മാധ്യമങ്ങളുടെ ‘ജാതി അജണ്ട’യാണെന്ന് ആരോപിച്ച് മായാവതി ടി.വി ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു.

മാധ്യമങ്ങളുടെ സമീപനം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ഇല്ലാതാക്കിയെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു. യു.പി നിയമസഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറൈറ്റ് ബി.എസ്.പി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ അവരുടെ മേലധികാരികളുടെ അതേ ദിശയില്‍ ജാതീയ വിദ്വേഷവും, വിദ്വേഷ മനേഭാവവും വച്ച് പ്രവര്‍ത്തനം നടത്തിയത് ആരില്‍ നിന്നും മറച്ചുവയ്ക്കപ്പെടുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ബി.എസ്.പിയെ ബി.ജെ.പിയുടെ ബി ടീം ആണെന്ന് കാണിക്കുന്ന മാധ്യമങ്ങളുടെ ആക്രമണാത്മക പ്രചാരണമാണ് മുസ്ലിംങ്ങളെയും ബി.ജെ.പി വിരുദ്ധ വോട്ടര്‍മാരെയും പിന്തിരിപ്പിച്ചതെന്ന് അവര്‍ നേരത്തെ ആരോപിച്ചിരുന്നു. യു.പി തിരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്.

‘യു.പി തിരഞ്ഞെടുപ്പ് ഫലം ബി.എസ്.പിയുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ്. അതില്‍ തളരേണ്ടതില്ല. പകരം, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി പാര്‍ട്ടി പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകണം, വീണ്ടും അധികാരത്തില്‍ വരണം,’ അവര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം ബി.ജെ.പിയും കോണ്‍ഗ്രസും തങ്ങളുടെ പാര്‍ട്ടിയെ വീണ്ടും യു.പിയില്‍ അധികാരത്തില്‍  എത്തിച്ചത് മായാവതി ഓര്‍മ്മിപ്പിച്ചു. യു.പിയില്‍ ഇക്കുറി 403 മണ്ഡലങ്ങളില്‍ 255ലും വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ