ഒഡിഷയിലെ പരാജയം, വികെ പാണ്ഡ്യന്‍ പടിയിറങ്ങുന്നു; പട്‌നായിക്കിന് നഷ്ടമായത് വലംകൈ

ബിജെഡി നേതാവും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്ന വികെ പാണ്ഡ്യന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഒഡിഷയിലെ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെഡിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് വികെ പാണ്ഡ്യന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

ബിജെഡി നേതാവും ഒഡീഷയിലെ മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിന്റെ അടുത്ത അനുയായിയാണ് വികെ പാണ്ഡ്യന്‍. നവീന്‍ ബാബുവിനെ സഹായിക്കുക മാത്രമായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ ഉദ്ദേശ്യമെന്നും എന്നാല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും പാണ്ഡ്യന്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ പാര്‍ട്ടിയ്ക്ക് നഷ്ടമുണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടി അംഗങ്ങള്‍ക്ക് പാണ്ഡ്യന്‍ നന്ദിയും അറിയിച്ചു.

12 വര്‍ഷത്തോളമായി നവീന്‍ പട്‌നായിക്കിനൊപ്പം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച പാണ്ഡ്യന്‍ കഴിഞ്ഞ വര്‍ഷമാണ് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ബിജെഡിയില്‍ ചേര്‍ന്നത്. ഒഡിഷയിലെ ബിജെഡിയുടെ തിരഞ്ഞെടുപ്പ് ചുമതലയും പാണ്ഡ്യനായിരുന്നു. 2011ല്‍ ഗഞ്ജം ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് പാണ്ഡ്യനെ പട്‌നായിക്ക് കൂടെ കൂട്ടുന്നത്.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു