ഫാത്തിമയുടെ മരണം; ഐപാഡും ലാപ്‌ടോപ്പും ഹാജരാക്കാൻ കുടുംബത്തെ വീണ്ടും ചെന്നൈയിലേക്ക് വിളിപ്പിക്കും

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണ വിധേയമായി കുടുംബത്തെ വീണ്ടും ചെന്നൈയിലേക്ക് വിളിപ്പിക്കും. ഫാത്തിമയുടെ ഐപാഡും ലാപ്‌ടോപ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനായാണ് ഇവരെ വിളിപ്പിക്കുക. സമൻസ് കൈയ്യിൽ കിട്ടിയാൽ ഉടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫിനേയും ഇരട്ട സഹോദരി അയിഷ ലത്തീഫിനെയുമാണ് ചെന്നൈയിലേക്ക് വീണ്ടും വിളിപ്പിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഫാത്തിമയുടെ മൊബൈൽ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കാവൂ എന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായാണ് വിളിപ്പിക്കുന്നതെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.

സമൻസ് ഇതുവരെയും കയ്യിലെത്തിയിട്ടില്ലെന്നും കിട്ടിയാലുടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ ലാപ്‌ടോപ്പും ഐപാഡും അന്വേഷണ സംഘത്തിന് കൈമാറും. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അതിനാലാണ് തന്റെ പക്കലുള്ള തെളിവുകൾ മാധ്യമങ്ങൾക്ക് നൽകാത്തതെന്നും ലത്തീഫ് ആവർത്തിച്ചു.

ചെന്നൈയിലെത്തുന്ന അബ്ദുൽ ലത്തീഫ് വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെയും എംകെ സ്റ്റാലിനെയും കാണും. ഒപ്പം തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറേയും തന്റെ മകളേയും അപമാനിച്ച കോട്ടുർപുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയിൽ നിരന്തരമായി തുടരുന്ന വിദ്യാർത്ഥി ആത്മഹത്യ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക