ദളിത് യുവാവിനെ ആക്രമിച്ച് മൂത്രം കുടിപ്പിച്ചു: എട്ട് പേര്‍ക്ക് എതിരെ കേസ്

ദളിത് യുവാവിനെ ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് 25 കാരനായ ദളിത് യുവാവിനെ ഒരു സംഘം മര്‍ദ്ദനത്തിന് ഇരയാക്കിയത്. ജനുവരി 26 ന് രാത്രിയാണ് റുഖാസര്‍ ഗ്രാമവാസിയായ രാകേഷ് മേഘ്വാള്‍ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാത്രി ഗ്രാമത്തിലെ തന്നെ താമസക്കാരനായ ഉമേഷ് ജാട്ട് എന്നയാള്‍ രാകേഷിന്റെ വീട്ടിലെത്തി തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോള്‍, രാകേഷിനെ മറ്റ് ഏഴ് പേര്‍ കൂടി ചേര്‍ന്ന് ഉമേഷിന്റെ കാറില്‍ ബലമായി പിടിച്ച് കയറ്റി അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി. പ്രതികള്‍ രാകേഷിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും, തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കുപ്പിയില്‍ മൂത്രമൊഴിച്ച ശേഷം അത് കുടിപ്പിക്കുകയുമായിരുന്നു. ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ജാട്ട് സമുദായവുമായി ഏറ്റുമുട്ടാനുള്ള ദലിതരുടെ ധൈര്യത്തെ പ്രതികള്‍ ചോദ്യം ചെയ്യുകയും, ഇതിന് അവരെ ഒരു പാഠം പഠിപ്പിക്കും എന്ന് പറയുകയും ചെയ്തു.

രാകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രത്തന്‍ഗഡ് പൊലീസ് കേസെടുത്തിരുന്നു. ‘എല്ലാവരും ചേര്‍ന്ന് വടിയും കയറും ഉപയോഗിച്ച് അരമണിക്കൂറോളം തല്ലി. ദേഹമാസകലം മുറിഞ്ഞു. മരിച്ചെന്ന് കരുതി ഗ്രാമത്തില്‍ ഉപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയി.’ രാകേഷ് പറഞ്ഞു. ഹോളി ദിനത്തില്‍ സംഗീതോപകരണം വായിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പ്രതിക്ക് താനുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും രാകേഷ് ആരോപിച്ചു.

സംഭവത്തില്‍ ഉമേഷ്, രാജേഷ്, താരാചന്ദ്, രാകേഷ്, ബീര്‍ബല്‍, അക്ഷയ്, ദിനേഷ്, ബിദാദി ചന്ദ് എന്നീ എട്ട് പേര്‍ക്കെതിരെ എസ്സി/എസ്ടി വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം ജാട്ട് സമുദായത്തില്‍ നിന്നുള്ളവരാണെന്നും, അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി