ക്രിസ്ത്യന്‍ പള്ളികളിലെ കുരിശുകളില്‍ കാവിക്കൊടി കെട്ടി; പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുരിശുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. പള്ളികളില്‍ അതിക്രമിച്ച് കടന്ന 50 പേരടങ്ങുന്ന സംഘം ഇന്നലെയാണ് കുരിശുകള്‍ക്ക് മുകളില്‍ കാവിക്കൊടി നാട്ടിയത്. ജാംബുവായിലെ നാല് പ്രമുഖ പള്ളികളിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പൊലീസ് നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജയ്ശ്രീറാം വിളികളോടെ എത്തിയ സംഘമാണ് അതിക്രമങ്ങള്‍ക്ക് പിന്നില്‍. ദാബ്തല്ലേ, ധാമ്‌നി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് സംഭവം നടന്നത്.

ഇതിന് പുറമേ മാതാസുലേയിലെ സിഎസ്‌ഐ പള്ളിയിലും അതിക്രമിച്ച് കടന്ന് കാവിക്കൊടി കെട്ടി. ധംനി നാഥിലെ ഒഴികെ മറ്റ് മൂന്ന് പള്ളികളിലെയും കൊടി ഇതോടകം അഴിച്ചുമാറ്റിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ സിംഗ് സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം