ക്രിസ്ത്യന്‍ പള്ളികളിലെ കുരിശുകളില്‍ കാവിക്കൊടി കെട്ടി; പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുരിശുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. പള്ളികളില്‍ അതിക്രമിച്ച് കടന്ന 50 പേരടങ്ങുന്ന സംഘം ഇന്നലെയാണ് കുരിശുകള്‍ക്ക് മുകളില്‍ കാവിക്കൊടി നാട്ടിയത്. ജാംബുവായിലെ നാല് പ്രമുഖ പള്ളികളിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പൊലീസ് നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജയ്ശ്രീറാം വിളികളോടെ എത്തിയ സംഘമാണ് അതിക്രമങ്ങള്‍ക്ക് പിന്നില്‍. ദാബ്തല്ലേ, ധാമ്‌നി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് സംഭവം നടന്നത്.

ഇതിന് പുറമേ മാതാസുലേയിലെ സിഎസ്‌ഐ പള്ളിയിലും അതിക്രമിച്ച് കടന്ന് കാവിക്കൊടി കെട്ടി. ധംനി നാഥിലെ ഒഴികെ മറ്റ് മൂന്ന് പള്ളികളിലെയും കൊടി ഇതോടകം അഴിച്ചുമാറ്റിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ സിംഗ് സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ