ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ മാറ്റം; ഒക്ടോബർ ഒന്ന് വരെ സമയം അനുവദിച്ച് റിസർവ് ബാങ്ക്

ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് സമയം അനുവദിച്ച് റിസർവ് ബാങ്ക്. ഒക്ടോബർ വരെയാണ് റിസർവ് ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. കാർഡ് ഇടപാടുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് പുതിയ ചട്ടം നിലവിൽ വരുമെന്ന് റിസർവ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വ്യവസ്ഥ റിസർവ് ബാങ്ക് കൊണ്ടുവന്നത്.

പുതിയ ചട്ടം പ്രബല്യത്തിൽ വരുത്തുന്നതിന് സാവകാശം തേടി ബാങ്ക് ഉൾപ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നുവരെ സമയം അനുവദിച്ചിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ് ഉടമകളിൽ നിന്ന് ബാങ്കുകളും വിവിധ ധനകാര്യസ്ഥാപനങ്ങളും ഒടിപിയെ അടിസ്ഥാനമാക്കി സമ്മതം വാങ്ങണമെന്ന വ്യവസ്ഥ മുൻനിർത്തിയാണ് സാവകാശം. ക്രെഡിറ്റ് കാർഡ് അനുവദിച്ച് 30 ദിവസം കഴിഞ്ഞിട്ടും കാർഡ് ഉടമ ഇത് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ഒടിപി അടിസ്ഥാനമാക്കി കാർഡ് ഉടമയിൽ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സമ്മതം വാങ്ങണമെന്നതാണ് പുതിയ വ്യവസ്ഥ.

ഈ വ്യവസ്ഥ ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നത്. എന്നാൽ വ്യവസ്ഥയിൽ സാവകാശം തേടി ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ റിസർവ് ബാങ്കിനെ സമീപിച്ചതോടെയാണ് ഒക്ടോബർ ഒന്നുവരെ നീട്ടിയാണ് റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചത്. കാർഡുടമയുടെ സമ്മതമില്ലാതെ ക്രെഡിറ്റ് പരിധിയിൽ മാറ്റം വരുത്താൻ പാടില്ല. ഈ വ്യവസ്ഥ നടപ്പാക്കുന്നതിനും സാവകാശം അനുവദിച്ചിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ