ജമ്മു കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തി; 370ാം വകുപ്പ് റദ്ദാക്കിയത് ഭരണഘടനയ്ക്ക് നേരെ ഉണ്ടായ കടന്നാക്രമണമെന്ന് സിപിഎം

370ാം വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ നാലു വര്‍ഷമായി ജമ്മു കശ്മീര്‍ ജനതയുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുത്തുവെന്ന് സിപിഎം. ഭരണഘടനയ്ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണമാണിത്.

കേന്ദ്ര ഭരണത്തില്‍ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന്റെ തനിമ മാറ്റിമറിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇവിടത്തെ ജനസംഖ്യാ ഘടന തന്നെ മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം കുറ്റപ്പെടുത്തി.

യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും വന്‍തോതില്‍ തടവിലാക്കി. നൂറുകണക്കിന് രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മോചിതരായിട്ടില്ല; ഇവരില്‍ പലരും സംസ്ഥാനത്തിന് പുറത്തുള്ള ജയിലുകളിലാണ്.

കേന്ദ്രസര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്മ നിരക്ക് ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. ആപ്പിള്‍ കര്‍ഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിലാണ്.
മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണ്. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവര്‍ത്തകരെയും കൂട്ടത്തോടെ ജയിലില്‍ അടച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതു കാരണം ജമ്മു കശ്മീര്‍ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്മീര്‍ താഴ്വരയില്‍നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്, ബിജെപി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മണ്ഡലം പുനര്‍നിര്‍ണയം നടത്തിയശേഷവും നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറല്ല.

എല്ലാ അര്‍ത്ഥത്തിലും ജമ്മു കശ്മീര്‍ ജനത രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അതിനാല്‍, ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുകയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്താന്‍ നിര്‍ദ്ധയമായ നിയമങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും വേണം.
ജമ്മു കശ്മീരിലെ സ്ഥിരനിവാസികളുടെ അവകാശവും ജനങ്ങളുടെ ഭൂസ്വത്ത് അവകാശങ്ങളും ഹനിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും