ജമ്മു കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തി; 370ാം വകുപ്പ് റദ്ദാക്കിയത് ഭരണഘടനയ്ക്ക് നേരെ ഉണ്ടായ കടന്നാക്രമണമെന്ന് സിപിഎം

370ാം വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ നാലു വര്‍ഷമായി ജമ്മു കശ്മീര്‍ ജനതയുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുത്തുവെന്ന് സിപിഎം. ഭരണഘടനയ്ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണമാണിത്.

കേന്ദ്ര ഭരണത്തില്‍ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന്റെ തനിമ മാറ്റിമറിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇവിടത്തെ ജനസംഖ്യാ ഘടന തന്നെ മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം കുറ്റപ്പെടുത്തി.

യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും വന്‍തോതില്‍ തടവിലാക്കി. നൂറുകണക്കിന് രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മോചിതരായിട്ടില്ല; ഇവരില്‍ പലരും സംസ്ഥാനത്തിന് പുറത്തുള്ള ജയിലുകളിലാണ്.

കേന്ദ്രസര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്മ നിരക്ക് ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. ആപ്പിള്‍ കര്‍ഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിലാണ്.
മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണ്. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവര്‍ത്തകരെയും കൂട്ടത്തോടെ ജയിലില്‍ അടച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതു കാരണം ജമ്മു കശ്മീര്‍ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്മീര്‍ താഴ്വരയില്‍നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്, ബിജെപി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മണ്ഡലം പുനര്‍നിര്‍ണയം നടത്തിയശേഷവും നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറല്ല.

എല്ലാ അര്‍ത്ഥത്തിലും ജമ്മു കശ്മീര്‍ ജനത രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അതിനാല്‍, ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുകയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്താന്‍ നിര്‍ദ്ധയമായ നിയമങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും വേണം.
ജമ്മു കശ്മീരിലെ സ്ഥിരനിവാസികളുടെ അവകാശവും ജനങ്ങളുടെ ഭൂസ്വത്ത് അവകാശങ്ങളും ഹനിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു