കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സി.പി.ഐ; ഏഴ് നിയമസഭാ സീറ്റുകളില്‍ സൗഹൃദ മത്സരം; 19 സീറ്റില്‍ മത്സരിച്ച് സി.പി.എം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) പിന്തുണയ്ക്കും. കര്‍ണാടക കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് രണ്‍ദീപ് സുര്‍ജേവാലയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകത്തില്‍ ഏഴ് നിയമസഭാ സീറ്റുകളില്‍ മാത്രമാണ് സി.പി.ഐ മത്സരിക്കുന്നതെന്നും അവിടങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദ മത്സരമായിരിക്കും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപാധികളില്ലാതെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സി.പി.ഐ സമ്മതിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 215 സീറ്റുകളില്‍ സി.പി.ഐ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ നിരുപാധികം സഹായിക്കാനാണ് സി.പി.ഐ ആഗ്രഹിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

സിപിഎം ഇത്തവണ മത്സരിക്കുന്നത് നാലിടത്ത് മാത്രമാണ്. കഴിഞ്ഞതവണ 19 സീറ്റില്‍ മത്സരിച്ചിരുന്നു. മുന്നണിയായിട്ടല്ലെങ്കിലും വിജയസാധ്യതയുള്ള മൂന്നിടത്ത് സിപി എമ്മിനെ ജനതാദള്‍ എസ് പിന്തുണയ്ക്കുന്നുണ്ട്.

സിപിഎം മൂന്നുതവണ ജയിച്ച, ചിക്കബല്ലാപുര്‍ ബാഗേപ്പള്ളിയില്‍ ഉള്‍പ്പെടെയാണ് ജനതാദള്‍ പിന്തുണയോടെ മത്സരിക്കുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗവും ഡോക്ടറുമായ ഡോ. എ അനില്‍കുമാറാണ് ഇവിടെ പാര്‍ടി സ്ഥാനാര്‍ഥി. സംവരണ സീറ്റായ കലബുര്‍ഗി റൂറലിലും ജെഡിഎസ് പിന്തുണയുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിന്‍കറാണ് സ്ഥാനാര്‍ഥി. ബംഗളൂരുവിനടുത്ത് കെ ആര്‍ പുരയാണ് ജനതാദള്‍ പിന്തുണയ്ക്കുന്ന മൂന്നാമത്തെ മണ്ഡലം. സിഐടിയു നേതാവും പാര്‍ടി സോണല്‍ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്നു. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ ബി എ ബസവരാജാണ് ഇവിടെ സിറ്റിങ് എംഎല്‍എ. 2008 വരെ വരത്തൂര്‍ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. സിപിഎം മുന്‍ കര്‍ണാടക സംസ്ഥാന സെക്രട്ടറി എസ് സൂര്യ നാരായണ റാവു ജയിച്ചിരുന്നു.

സ്വര്‍ണഖനികളുടെ നാടായ കോലാറിലെ കെജിഎഫ് മണ്ഡലത്തില്‍ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സ്ഥാനാര്‍ഥി. 1951 മുതല്‍ 62 വരെ കമ്യൂണിസ്റ്റ് പാര്‍ടി വിജയിച്ച മണ്ഡലമാണ്. 1985ല്‍ സിപിഎമ്മിലെ ടി എസ് മണി വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണ്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി