സി.പി.ഐ പ്രതിനിധി സംഘം ജഹാംഗീര്‍പുരിയില്‍; തടഞ്ഞ് പൊലീസ്

ഡല്‍ഹി ജഹാംഗീര്‍പുരി സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ ഡല്‍ഹി പൊലീസ് തടഞ്ഞു. പൊലീസ് സ്ഥാപിച്ച് ബാരിക്കേഡുകള്‍ നീക്കണമെന്ന് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് പൊളിക്കല്‍ നടപടികള്‍ക്ക് ഇരകളായവരെ കണ്ട ശേഷം മാത്രമേ തിരികെ പോകുവെന്ന് നിലപാടിലാണ് നേതാക്കള്‍.

പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ കണ്ട ശേഷം മാത്രമേ മടങ്ങൂവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യസഭാംഗം ബിനോയ് വിശ്വം, ആനി രാജ ഉള്‍പ്പടെയുള്ളവരുടെ സംഘമാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് സംഘം രാവിലെ ജഹാംഗീര്‍പുരിയില്‍ എത്തിയങ്കിലും അവരേയും പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം ഇന്ന് രാവിലെ ജഹാംഗീര്‍പുരി സന്ദര്‍ശിച്ചിരുന്നു രണ്ട് എംപിമാര്‍ ഉള്‍പ്പടെയുള്ള സംഘത്തെ പൊലീസ് കടത്തിവിട്ടിരുന്നു. ഒഴിപ്പിക്കലിന് ഇരകളായവരെ പുനരധിവസിപ്പിക്കുമെന്ന് ലീഗ് പറഞ്ഞു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടികള്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. ജഹാന്‍ഗീര്‍പുരിയില്‍ ഇപ്പോഴും കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. സിസിടിവി ക്യാമറകള്‍ വച്ച് നിരീക്ഷണം ശക്തമാക്കി. സ്ഥലത്തേക്ക് കൂടുതല്‍ പ്രതിപക്ഷ പ്രതിനിധി സംഘങ്ങള്‍ എത്തിച്ചേരുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക